Sunday, May 13, 2012

ആദ്യത്തെയും അവസാനത്തെയും പ്രണയലേഖനം

ഞാന്‍ വീണ്ടും ബ്ലോഗെഴുതാന്‍ തീരുമാനിച്ചു. ഒരു കഥ മനസ്സില്‍ കിടന്നെന്നെ തെറിവിളിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. കല്ല്യാണത്തിനുശേഷം അബദ്ധത്തില്‍ പോലും ഞാനെന്റെ ബ്ലോഗ്‌ സൈറ്റില്‍ കേറിയിട്ടില്ല. എന്നാല്‍ ആദ്യമായ് ഭാര്യയെ പിരിഞ്ഞു കൃത്യം 192 കിലോമീറ്റര്‍ അകലെ കോഴിക്കോട്ടുള്ള സഹോദരീ ഗൃഹത്തിലെത്തിയപ്പോള്‍, മനസ്സിലൊരു ഭൂതകാല സ്മരണ എവിടെനിന്നോ തിരയടിച്ചെത്തി. ഇതിനു കാരണം ഈയാത്രയാണ്. ഭാര്യയെ പിരിയലും പഴയ കാമുകിയെ കാണലും ഒരുമിച്ചയത്  യാദിര്‍ശ്ചികം  മാത്രം. എന്നാല്‍ നമുക്കെന്റെ പ്രണയകാലത്തോട്ടു പോകാം എന്താ..? 

ആദ്യത്തെയും അവസാനത്തെയും പ്രണയലേഖനം

ഞാന്‍ അന്ന് നാലില്‍ പഠിക്കുന്നു. സുഭദ്ര ടീച്ചറുടെ ലാളനയിലും ശാസനയിലും ഗജപോക്കരികളായ് വാണരുളുന്ന കാലം. എന്റെ അമ്മയും ആ സ്കൂളിലെ ടീച്ചര്‍ ആയതു കാരണം ആവിശ്യത്തില്‍ കൂടുതല്‍ ബഹുമാനം കുട്ടികള്‍ എനിക്ക് തന്നിരുന്നൂ, കൂടാതെ കൈകൂലിയും. കൈകൂലി എന്നുപറഞ്ഞാല്‍ നിങ്ങളുദേശിക്കുന്ന പോലത്തെ പണമോ പണ്ടമോ ഒന്നുമല്ല. മറിച്ചു പൂരപറമ്പില്‍ നിന്നുകിട്ടുന്ന കളിപ്പാട്ടങ്ങള്‍, മിഠായികള്‍, പലനിറത്തിലുള്ള ഗോലികള്‍, പിന്നെ സുന്ദരിമാരായ തരുണീമണികള്‍ എനിക്കുവേണ്ടി പ്രത്യേകം വറത്തുകൊണ്ടുവരുന്ന പുളിങ്കുരു, ചക്കകുരു, കപ്പലണ്ടി, കശുവണ്ടി എന്നുവേണ്ട എല്ലാവിധ സ്ഥാപര ജന്ഗമ വസ്തുക്കളും അതില്‍ പെടും.

ഈ കൈകൂലിക്കു പിന്നില്‍ പല ദുരുധേശ്യങ്ങളും ഉണ്ട്. പരീക്ഷകാലത്ത് അമ്മയെ ഉത്തരകടലാസ് നോക്കുന്നതില്‍ ഞങ്ങള്‍ സഹായിച്ചിരുന്നു. അമ്മയിട്ടുപോയ മാര്‍ക്കുകള്‍ കൂട്ടുന്നത്‌ ഞാനും ചേച്ചിയുമാണ്. അമ്മയെ സഹായിക്കാനല്ല മറിച്ചു, കൈകൂലിയില്‍ കണ്ണുംനട്ടാണ്. കൈകൂലിയുടെ കനംകൂടുന്നതനുസ്സരിച്ച്, മാര്‍ക്കില്‍ വെള്ളം ചേര്‍ക്കുന്നതില്‍ ഞാനൊട്ടും മടികാട്ടിയില്ല. ചേച്ചിയും ഇതിലൊട്ടും പിന്നിലല്ല. പാവം അമ്മ ഈ പരിശുദ്ധമായ വെള്ളം ചേര്‍ക്കലറിയാതെ ഞങ്ങളെ വിശ്വസിച്ചു പോന്നു.   

നേരത്തെ പറഞ്ഞ കൈകൂലിയില്‍ പെണ്‍കുട്ടികള്‍ കൊണ്ടുവന്നിരുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് പ്രത്യേക ടേസ്റ്റായിരുന്നു. അവരുടെ ലോലമായ കയ്യിലിരുന്നു വിയര്‍പ്പും ചെളിയും പിടിച്ചു അതൊരു പ്രത്യേക ഡിഷായിട്ടുണ്ടാവും. അഴിമാതിക്കാരന്‍ ഞാന്മാത്രമല്ല, ജാഫര്‍ മാഷിന്റെ മോന്‍ ഫിറോസും ഇതിലൊട്ടും പിന്നിലല്ല. ഞാന്‍ കിട്ടിയത് കൊണ്ട് സംതൃപ്തി അടയുമെങ്കില്‍, ലവന്‍ സാധനങ്ങള്‍ ചോദിച്ചു വാങ്ങുമായിരുന്നു.
 
അങ്ങനെയിരിക്കെ ഞങ്ങളുടെ കൂട്ടത്തിലേക്ക് ഒരു സുന്ദരി കടന്നു വന്നു. പേര് പ്രഭ. അവളുടെ അച്ഛന്‍(പോലീസ്) സ്ഥലമാറ്റം കിട്ടി ആ ഗ്രാമത്തില്‍ വന്നതാണ്‌. അവളെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എനിക്ക് കുറച്ചതികം. ഞാന്‍ കുറച്ചുനാള്‍ മനപൂര്‍വ്വം അവളോട്‌ ജാഡ കാണിച്ചു നടന്നു. മാത്രോമല്ല അവള്‍ക്കു നമ്മുടെ കൈകൂലി സമ്പ്രദായം അത്ര പിടിയില്ലെന്നു തോനുന്നൂ. ജാഡകളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. അവളുടെ ഭംഗി കണ്ടിട്ട് പോയി മിണ്ടണമെന്നുണ്ടാരുന്നു, പക്ഷെ പോലിസച്ചന്റെ കൊമ്പന്‍ മീശ എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

പ്രഭ എന്നോടുള്ളപോലെ ഫിറോസ്സിനോടും തുല്യദൂരം കല്പിച്ചിരുന്നു. ഞങ്ങള്‍ സഹനത്തിന്റെ നെല്ലിപ്പലക കണ്ടുതുടങ്ങീ. അവളുടെ അച്ഛനോടുള്ള പേടി പയ്യെ ഞങ്ങളെ അവളിലോട്ടടുപിച്ചു. അതൊരു പ്രണയമായ് പര്യവസാനിച്ചു(one way). ഇനി ആര് പ്രണയിക്കണം എന്നുമാത്രം തീരുമാനിച്ചാല്‍ മതി. അതിനുള്ളസൂത്രം ഫിറോസ് കണ്ടുപിടിച്ചു. അന്നാണ് ഞാന്‍ ആദ്യമായി പ്രണയലേഖനം എന്നസംഭവം കേട്ടത്. "വലിയ ചേട്ടന്മാര്‍ ചേച്ചിമാര്‍ക്കുകൊടുക്കുന്ന എന്തോ വല്യ സംഭവാത്രേ " അവനെന്നോട് പറഞ്ഞു". ''എന്നാ നമുക്കുമോരോന്നു അവള്‍ക്കു കൊടുക്കാം ആരുടെ പ്രണയ ലേഖനം അവള്‍ സ്വീകരിക്കുന്നുവോ ലവന്‍ ഭാഗ്യവാന്‍'' എന്നായി ഞാന്‍.

അങ്ങനെ ഹരീശ്രീ കുറിക്കേണ്ട പ്രായത്തില്‍ ഞങ്ങള്‍ പ്രണയ ലേഖനം എഴുതുവാന്‍ തീരുമാനിച്ചു. മാര്‍ക്കില്‍ വെള്ളം ചേര്‍ക്കുന്നപോലെ അത്ര എളുപ്പമല്ല കത്തെഴുത്ത്. മാത്രോമല്ല അക്ഷരങ്ങളൊന്നും അത്ര പിടിയില്ല. അന്നുരാത്രി എത്രകിടന്നുരുണ്ടിട്ടും ഉറക്കം വന്നില്ല. സാധാരണ ഹോം വര്‍ക്കുണ്ടെങ്കില്‍ ഇരുന്നുറക്കം തൂങ്ങുന്ന ഞാന്‍ പഠിച്ചപണി പതിനെട്ടുനോക്കിയിട്ടും ഒരു രക്ഷയുമില്ല. പ്രണയ ലേഖനം എന്താണെന്നോ എങ്ങനെയാണെന്നോ ഒരു പിടിയുമില്ല. പെട്ടന്ന് മനസ്സില്‍ ഒരുവാചകം മിന്നി മറഞ്ഞു. "പ്രണയിക്കാന്‍ സമയം കിട്ടിയില്ല ക്ഷമിക്കണം".

ഇതിന്റെ അര്‍ഥം എന്താണെന്ന് ഒരേകദേശരൂപം കിട്ടി. ഞാനാകെ കോരിത്തരിച്ചുപോയ്. എന്നെകൊണ്ട്‌ തോറ്റു. ഞാന്‍ നാളെ ഫിറോസ്സിനെ കടത്തി വെട്ടും തീര്‍ച്ച. ഞാനാ പ്രേമലേഖനം പത്തുപതിനഞ്ചു പ്രാവിശ്യം മനസ്സില്‍ ചൊല്ലുന്നതിനിടയില്‍ ഉറക്കത്തിലോട്ടു വഴുതിവീണു. പല സ്വപ്നങ്ങളും കണ്ടു, പക്ഷെ എല്ലാം അവ്യക്തം. ആരുംവിളിക്കാതെ നേരത്തെ എണീറ്റ എന്നെകണ്ട് അമ്മ അത്ഭുതപെട്ടു. എന്താ കണ്ണാ ഹോം വര്‍ക്ക് വല്ലതും ഉണ്ടോ? ഇത്ര നേരത്തെ എണീറ്റേ? ഇല്ല എന്ന അര്‍ത്ഥത്തില്‍ തോളും കണ്ണും കൊണ്ടു മറുപടി പറയുന്നതിനിടക്ക് പ്രണയലേഖനത്തിന്റെ ഓര്‍മ എന്നെ ഒരു പുലര്‍ക്കാല കള്ളത്തിലോട്ടു വലിച്ചിഴച്ചു.

"മലയാളത്തില്‍ ഇന്ന് കേട്ടെഴുത്തൊണ്ട്" എന്റെ മറുപടികേട്ട് അമ്മ അടുക്കളയിലോട്ട്‌ നടന്നു. അച്ഛന്‍ രാവിലെ തന്നെ പത്രവും ചായയും മാറിമാറി രുചിച്ചുകൊണ്ടിരുന്നു. ചേച്ചീം അനിയത്തീം ഇതുവരെ എണീറ്റിട്ടില്ല. ഞാന്‍ പുസ്തകവും പേനയുമെടുത്ത്‌ കുത്തിയിരിക്കാന്‍ തുടങ്ങീ. അച്ഛന്‍ ഇടയ്ക്ക്‌ പത്രത്തീന്നു തലപൊക്കി ചോദിച്ചു "എന്തെടുക്കുവാ അതിരാവിലെ". അമ്മയോട് പറഞ്ഞ കള്ളം ആവര്‍ത്തിക്കപെട്ടു. അച്ഛന്‍ പത്രപാരായണം തുടര്‍ന്നു.

പേനയും പേപ്പറുമായി  കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. നേരെചൊവ്വേ ആ വാക്യം എഴുതാന്‍ ഈഉള്ളവനെ കൊണ്ടു കഴിയുമെന്നു തോനുന്നില്ല. ഇതിനിടക്ക് ചേച്ചി എണീറ്റ്‌ പല്ലുംതേച്ച് പഠനം തുടങ്ങികഴിഞ്ഞു. അനിയത്തി ഇപ്പോഴും അട്ട കിടക്കുന്നപോലെ കിടന്നുറങ്ങുന്നുണ്ട്‌.

പെട്ടന്നൊരു ഐഡിയകിട്ടി. ഓരോ അക്ഷരവും ഓരോരുത്തരോടായി ചോദിക്കാം. അപ്പോള്‍ ആര്‍കും മൊത്തംവാക്യം പിടികിട്ടില്ല. നമുടെ അഭിഷേക്ബച്ചന്‍ പറയുന്ന പോലെ 'വാട്ട് ആന്‍ ഐഡിയ സെട്ജി'. ഞാന്‍ പണ്ടേ ഔട്ട്‌ സോര്‍ഴ്സ്സിന്റെ ആശാനാണ്. ഞാനാ പ്രണയലേഖനം മനസ്സില്‍ ഒരാവര്‍ത്തി വായിച്ചു. "പ്രണയിക്കാന്‍ സമയം കിട്ടിയില്ല ക്ഷമിക്കണം" വൈക്കം മുഹമ്മദുബഷീര്‍ പറഞ്ഞ പോലെ 'എത്ര മനോഹരമായ പ്രണയലേഖനം'. വീട്ടുകാര്‍ അറിഞ്ഞോണ്ടാണോ എനിക്കീ പേരിട്ടേ 'കള്ളകൃഷ്ണന്‍'?

ഞാന്‍ ആദ്യം ചേച്ചിയെ ശല്യം ചെയ്യാന്‍ തീരുമാനിച്ചു. "ചേച്ചി 'പ്രേ' എങ്ങനെയാ എഴുത്വാ?" ചേച്ചി എഴുതി 'pre'. "ഇംഗ്ലീഷില്‍ അല്ല ചേച്ചി". ചേച്ചി തിരുത്തി 'പ്രെ'. ഞാന്‍ അത് മനസ്സില്‍ നിന്നു മായുന്നതിനുമുന്‍പ്  ഓടിപോയി എഴുതിവെച്ചു. ഇപ്രാവിശ്യം അമ്മക്ക് പണി കൊടുക്കാന്‍ തീരുമാനിച്ചു. പമ്മി അടുക്കളയില്‍ ചെന്ന് പപ്പടംവറത്തത് മോഷ്ടിചോണ്ട് ചോദിച്ചു. "അമ്മെ 'മി' എങ്ങനെയാ എഴുതാ?" അമ്മ എന്റെ പഠിക്കാനുള്ള ജിജ്ഞാസ കണ്ടു സന്തോഷത്തോടെ കരിപിടിച്ചു കിടക്കുന്ന പാത്രത്തിന്റെ മോളില്‍ കുറിച്ച് തന്നു 'മീ'. 'മീ' മുറിഞ്ഞു പോകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധയോടെ ഓരോപടിയും കേറി മോളില്‍ സ്റ്റഡീറൂമിലെത്തി അക്ഷരം പകര്‍ത്തീ.

          അടുത്ത ഊഴം അച്ഛന്റേതാരുന്നൂ. "അഛാ 'ക്കാ' ഒന്നെഴുതി കാണിക്കാമോ?". രാവിലെ ശല്യപെടുത്തിയത് അച്ഛനുപിടിച്ചില്ല. പത്രതീന്നു തലപോക്കികൊണ്ട് ഒരു സേതുരാമയ്യര്‍ CBI മോഡല്‍ ചോദ്യം. "എന്തിനാടാ?" ഞാന്‍: 'ഒരു ഹോം വര്‍ക്ക്‌ തീര്‍ക്കാനുണ്ട്'. അച്ഛന്‍ വേഗം പത്രത്തീന്നു അക്ഷരം കാണിച്ചുതന്നു 'ക'. ഞാനത് മനസ്സിരുത്തി പഠിച്ചു റൂമിലോട്ടു വന്നു. അങ്ങനെ ആദ്യത്തെ മൂന്നക്ഷരം കിട്ടി. ഇനി ഇതാവര്‍ത്തിക്കണം. ഇന്നെന്തായാലും വേറെ പണി ഇല്ലാത്തത് ഭാഗ്യം.

അങ്ങനെ ഓരോ അക്ഷരങ്ങള്‍ മുത്തും പവിഴവും പിറക്കിയെടുക്കുന്ന ആവേശത്തോടെ പേപ്പറിലാക്കി. മൂന്നാമത്തെ പന്തിയില്‍ അച്ഛനെന്തോ സംശയം തോന്നിയപോലെ. ഇല്ല, വെറുതെ തോന്നിയതായിരിക്കും. അങ്ങനെകുറേ കഷ്ടപ്പെട്ട് അവസാനം പ്രണയലേഖനം പൂര്‍ത്തിയായ്. ഇനി എത്രയും വേഗം ഇതു പ്രഭക്കു  കൊടുക്കണം. ഞാന്‍ അഹങ്കാരത്തോടെ പ്രണയ ലേഖനം നോക്കി.  വോ സൂപ്പര്‍ ഇവളിന്നെന്റെ വലയില്‍ വീഴും. ഞാന്‍ ഒരു മൂളിപ്പാട്ട്പാടി കുളിക്കാന്‍പോയ്‌.

തിരിച്ചുവന്നപ്പോള്‍ എല്ലാരും എന്നെ നോക്കി ചിരിക്കുന്നു. അച്ചനും ചേച്ചിയും ചിരിയോ ചിരി. അമ്മയെന്നെ ദേഷ്യത്തോടെ നോക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. അച്ഛന്‍ എന്റെ പ്രണയലേഖനം ഒരിക്കല്‍ കൂടെ എല്ലാരേം വായിച്ചു കേള്‍പ്പിച്ചു 'പ്രെമീകന്‍ സമ്മയം കിടിയില ശമികണം' എന്നിട്ടു ചിരിക്കാന്‍ തുടങ്ങി. എന്റെ കുഞ്ഞുഹൃദയം വേദനിച്ചു കണ്ണുനിറഞ്ഞൂ. ചേച്ചി വന്നു സ്വാന്തനിപ്പിച്ചു കണീരോപ്പി.

 അമ്മയിപ്പോളും ദേഷ്യത്തിലാണ്. കാരണം ഇതെങ്ങാനും ഞാനാ കുട്ടിക്ക് കൊടുത്തിരുന്നെങ്കില്‍ അമ്മയുടെ ഇമേജ് കപ്പല്‍ കയറിയേന്നെ. സത്യത്തില്‍ എന്റെ പ്രണയം കണ്ടുപിടിച്ചത് അച്ഛന്റെ ഇന്‍വെസ്ററിഗേഷന്‍ ആണ്. എന്റെ അക്ഷരങ്ങള്‍ക്കുള്ള റോന്ത്ചുറ്റല്‍ അച്ഛനില്‍ സംശയം ജനിപ്പിച്ചിരുന്നു. കൂടാതെ പതിവില്ലാത്ത നേരത്തെ എണീക്കലും, പഠിക്കലും അച്ഛനെന്തോരാപത്ത് മണത്തു.

ഞാന്‍ കുളിക്കാന്‍ പോകുന്നതുവരെ അച്ഛന്‍ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്ന കാര്യം അപ്പോളാ ഞാന്‍ അറിഞ്ഞേ. പത്മവ്യൂഹത്തില്‍ കേറിയ അഭിമന്യുവിനെ പോലെ തിരിച്ചിറങ്ങാന്‍ കഴിയാതെ ഞാന്‍ നിന്നൂ.  അമ്മ കലിതുള്ളി പ്രണയ ലേഖനം കീറി അരിപ്പൊടി രൂപത്തിലാക്കീ. കൂടാതെ രണ്ടു കിഴുക്കുവെച്ചുതന്നു. അച്ഛന്‍ ഒരേസമയം എന്നെ സ്വാന്തനപെടുത്വേം, അമ്മേനെ സമധാനിപ്പിക്ക്യേം ചെയ്തു. അമ്മ തല്ലിയതിലല്ല പ്രണയം നാംബിലെ നുള്ളിയതിലാണെനിക്കു വിഷമം വന്നത്. എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഞാന്‍ സ്കൂളില്‍ പോകാന്‍ റെഡിയായി.

സ്കൂളില്‍ ഫിറോസ് രസികന്‍ പ്രണയലേഖനം ഏട്ടന്മാരെകൊണ്ട് എഴുതികൊണ്ടുവന്നിട്ടുണ്ട്. എനിക്കത് കീറി കളയണമെന്നുണ്ടായിരുന്നു. പക്ഷെ അവന്‍ നല്ല തടിമാടനായകാരണം ഞാന്‍ എന്റെ വിധിയെ പഴിച്ചു കഴിഞ്ഞു. ഫിറോസ് അത് പ്രഭക്കു കൊടുക്കാനായി പോയി. ഞാന്‍ 'ചിറകൊടിഞ്ഞ കിനാവിലെ' തയ്യല്‍ക്കാരനെ (അഴകിയരാവണനിലെ ശ്രീനിവാസന്റെ കഥയിലെ നായകന്‍ ) പോലെ 'അവിടെ താലികെട്ടു, ഇവിടെ പാലുകാച്ച്'  മോഡലില്‍ പുസ്തകതാളുകള്‍ മറിച്ചു കൊണ്ടിരുന്നു. ഒരു പൊട്ടലും ചീറ്റലും കേട്ടാണ് ഞാന്‍ തലപൊക്കി നോക്കിയത്. ദേണ്ടെ 'വീണിതല്ലോ കിടക്കുന്നു ധരണിയില്‍' ഫിറോസ് തുടയും തടവി കണ്ണീരും നനചോണ്ട് വരുന്നു.

കാര്യം തിരക്കിയപ്പോള്‍ കണ്ണീരും കുടിച്ചോണ്ട് അവന്‍ പറഞ്ഞു. " അവളതെന്റെ ഉപ്പാക്ക് കൊണ്ടുകൊടുത്തു. ഉപ്പ എന്നെ അവളുടെ മുന്നിലിട്ട് തല്ലീ... ങ്ങീ.. ങ്ങീ..". എനിക്കപോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അമ്മയോടുള്ള ദേഷ്യം അപ്പോള്‍ എവിടെയോ പോയൊളിച്ചു. ഞാനവനെ സമാധാനിപ്പിക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനെ വിചാരിച്ചു. 'ഞാന്‍ എത്ര ഭാഗ്യവാന്‍ പ്രണയിനിയുടെ മുന്നില്‍ വെച്ചടി കൊണ്ടില്ലല്ലോ...' ഞാന്‍ ചിരിച്ചു.

 'എന്താടാ വെറുതെയിരുന്നു ചിരിക്കുന്നേ' ബസ്സില്‍ തൊട്ടടുത്തിരിക്കുന്ന അച്ഛന്‍. ഞങ്ങള്‍ കോഴികോട്ടുള്ള പെങ്ങളുടെ വീട്ടിലോട്ടു പോവുകയായിരുന്നൂ.

പഴയ സ്കൂളിന്റെ മുറ്റത്തൂടെയായിരുന്നു ബസ്സു പോയിരുന്നത്.
ഞാന്‍ ചോദിച്ചു: 'അച്ഛാ ഒരു പ്രഭേനെ ഓര്‍മയുണ്ടോ, എന്റെ ക്ലാസ്സ്മേറ്റ് ?' 
അച്ഛന്‍: "ഏത് നമ്മുടെ 'ക്ഷമിക്കണം പ്രേമിക്കാന്‍ സമയം....' അതോ?"
ഞാന്‍ അതെ എന്നമട്ടില്‍ തലകുലുക്കി.
അച്ഛന്‍: എന്താടാ ഇപ്പൊ?
ഞാന്‍: ആ ബസ്ടോപ്പിലോട്ടു നോക്കിയേ...
അച്ഛന്‍: 'അവള്‍ കല്യാണം കഴിഞ്ഞോ കുട്ടികളയോ?'
ഞാന്‍: 'അതെ'.

പ്രഭ അഞ്ജാത കാമുകനെ കണ്ടില്ലെന്നു തോന്നുന്നു. വികൃതികളായ പിള്ളേരെ അടക്കിനിര്‍ത്തുന്നതില്‍ വ്യാപ്രിതയായിരുന്നു. ഞാന്‍ പ്രഭയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും മനസ്സില്‍ ഭാവുകങ്ങള്‍ നേരുന്നതിനിടയില്‍ വണ്ടി പതുക്കെ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി കുതിക്കാന്‍ തുടങ്ങീ.                   .   

-ശുഭം.

Sunday, October 24, 2010

പെണ്ണ് കാണല്‍ കഥകള്‍ - I

ഇതൊരു കഥ സമാഹാരമാണ്. മൂന്ന് പെണ്ണു കാണല്‍ കഥകള്‍

ഈ ബ്ലോഗ്ഗില്‍ സാധാരണ വല്ലവന്റെയും പെണ്ണുകാണല്‍ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അടിച്ചിറക്കിയിട്ടുണ്ട്. പക്ഷെ ഈ കഥകള്‍ യാഥാര്‍ത്ഥ്യം മാണ്, ചെറിയ ട്വിസ്റ്റ്‌ അവിടിവിടെ ചേര്തതോഴിച്ചാല്‍ തികച്ചും പച്ചയായ സംഭവങ്ങള്‍.

അതുകൊണ്ട് ഈ കഥയിലെ കഥാപാത്രങ്ങള്‍ എങ്ങാനും ഇതു വായിക്കാന്‍ ഇടവന്നാല്‍ എന്നെ തെറി വിളിക്കരുതേ എന്നു മാത്രം ഇപ്പോള്‍ അപേക്ഷിക്കുന്നു.

സംഭവം നടക്കുനതു ഈ അടുത്ത് ഓണകാലത്ത്. ഈ അടുത്ത് എന്നു പറഞ്ഞാല്‍ വളരെ അടുത്ത്.

ഇടക്ക് ഞാന്‍ ഒരു തിരുമു ചികിത്സ നടത്തികര്യം എല്ലാവര്ക്കും അറിയാമല്ലോ. അങ്ങനെ നിളയുടെ തീരത്തുള്ള ആ പഞ്ചകര്‍മ തിരുമു ചികിത്സ കേന്ദ്രത്തില്‍ 'വേതാളത്തിന്റെ' [last blog] പണിപുരയില്‍ ഇരിക്കുമ്പോളാണ് ഇതിനസ്പതമായ ഫോണ്‍ കോള്‍ എനിക്ക് കിട്ട്ടിയത്. എവിടെ ഒരു ചെറിയ ബ്രേക്ക്‌. മറ്റു രണ്ടു പെണ്ണ് കാണല്‍ കഥകള്‍ക്ക് ശേഷം ഞാന്‍ ഈ ബ്രേക്ക്‌ എടുത്തു മാറ്റം.

ആദ്യ പാപം ( പ്രൊപോസല്‍ )

പണ്ട് REC-യില്‍ ഒന്നര വര്‍ഷം തികച്ച സമയം, പോക്കറ്റ്‌ മണി കള്ള് കുടിക്കാന്‍ പോലും തികയാത്ത കാരണം മറ്റു ബഡാ ടീംസ് കാണിക്കുന്ന പോലുള്ള കാശെറിഞ്ഞു കളി അന്നുണ്ടയിരുനില്ല. ഒന്നെങ്ങില്‍ രാജ്പത്തില്‍ mouth looking അല്ലെങ്ങില്‍ ഷാപ്പില്‍ കപ്പയടി(not കുപ്പി ).

പക്ഷെ മാസം പകുതി ആകുംബോളെക്കും പോക്കറ്റ്‌ മണി തീരും, ഞങള്‍ ഷാപ്പില്‍ നിന്നും കമ്പ്യൂട്ടര്‍ ലബിലോട്ടു ചേകേരും. ഉദേശം ഒരു മിനി project തട്ടികൂട്ടനനെങ്ങിലും മിക്കവാറും ഞങള്‍ ഓര്‍ക്കുട്ട് projectil കൂടുതല്‍ സമയം ചിലവഴിച്ചു.

അക്കാലത്തെ പ്രധാന വിനോദം ഫ്രീ ആയികിട്ടുന്ന എല്ലാ സൈറ്റിലും അക്കൗണ്ട്‌ ഉണ്ടാക്കലാണ്. ആയിടക്കു ഒരു matrimonial സൈറ്റിലും ഞാന്‍ ഒന്ന് കൈവെച്ചു. ഒരു ഉഗ്രന്‍ പ്രൊഫൈല്‍ ഉണ്ടാക്കി. ജോലിയുടെ സ്ഥാനത് software engineer എന്നും കൊടുത്തു(ഭാവിയില്‍ ആയേക്കും എന്നാ പ്രതീക്ഷയില്‍ ഇട്ടതാണ് ). ശമ്പളത്തിന്റെ കാര്യത്തിലും ഞാന്‍ പിശുക്ക് കാട്ടിയില്ല.

ഇതിനിടക്ക് പരീക്ഷയും പ്രോജെച്ടും പടിവാതിലില്‍ എത്തി. ഞങള്‍ ലാബില്‍ നിന്നും ബിനിലിന്റെ റൂമിലോട്ടു ചേക്കേറി [സത്യത്തില്‍ അവനില്ലെങ്ങില്‍ ഞങള്‍ പല എമ്ബോക്കികളും ഇപ്പോളും ജുനിഒര്സിന്റെ കൂടെ അപം ചുടു കളിക്കുമായിരുന്നു.] .

പരീക്ഷയുടെയും പ്രോജെക്ടിന്റെയും തിരക്കില്‍ ഞാന്‍ എല്ലാ ഫ്രീ സൈട്ടുകളേയും തല്ക്കാലം മൊഴിചൊല്ലി. പരീക്ഷകിടക്ക് എനിക്കൊരു email കിട്ടി. ആരോ എനിക്ക് 'express interest' അയച്ചിരിക്കുന്നു. ഈ MCA കാരനിത്ര ദിമണ്ടോ...? ആ സുന്ദരിയെ കാണല്‍ ഉള്ളം കൊതിച്ചു. ഞാന്‍ വേഗം സൈറ്റ് തുറന്നു, പക്ഷെ ലോഗിന്‍ ആകുനില്ല password മറന്നു പോയി. കുറെ പണിപെട്ട് അവസാനം ഞാന്‍ ആ വൈതരിണിയും തരണം ചെയ്തു.

സുന്ദരിയെ കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപൊയ്. ഓരോ പാരകള്‍ ജീവിതത്തില്‍ പ്രോപോസലിന്റെ രൂപത്തിലും വരുമെന്ന് അന്ന് ഞാന്‍ അറിഞ്ഞു. കക്ഷി ഞങളുടെ ഒരു മിസ്സാണ്. ഈ അടുത്ത് REC-യില്‍ 'guest lecture' തസ്തികയില്‍ ചേര്‍ന്നതാണ്. പുള്ളികാരി ആയിടക്കു Btech കഴിഞ്ഞു പുറത്തിരങ്ങിയാതെ ഒള്ളൂ. അതുകൊണ്ട് പ്രായത്തില്‍ ആള് ഞങ്ങളെ കഴിഞ്ഞും ചെറുത്‌.

അടുത്ത് semester-ഇല്‍ ഈ പ്രൊപോസല്‍കാരി ഞങളെ ഒരു വിഷയം എടുക്കുന്നുണ്ട് അതിനു സാധാരണ വൈവയും ഉണ്ടാകാറുണ്ട്. (ഞാന്‍ ഈ അവസരത്തില്‍ മിസ്സിന്റെ പേരും subject തല്ക്കാലം വിഴുങ്ങുന്നു. കൂടാതെ ഇതില്‍ കമ്മന്റുന്നവരുടെ ശ്രദ്ധയ്ക്ക്‌, ദയവു ചെയ്തു മിസ്സിന്റെ പേരും വിഷയവും രഹസ്യമായി വെക്കനമെന്ന അഭ്യര്‍ത്ഥിക്കുന്നു.) ഈ വിഷയത്തില്‍ പസ്സയില്ലെങ്ങില്‍ ചിലപ്പോള്‍ പല placement മോഹങ്ങളും മരുഭൂമിയില്‍ കുഴിചിടെണ്ടി വരും.

എന്റെ north ഇന്ത്യന്‍ പേരും, ജോലിയും, ശമ്പളവും ആണ് പുള്ളികരിയെ ആകര്‍ഷിച്ചത്. പുള്ളികരിക്ക് എന്നെ വല്യ പരിചയം ഇല്ലാത്തതു എന്റെ ഭാഗ്യം. ഞാന്‍ വേഗംതന്നെ എന്റെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു. ഒന്നും അറിയാത്തവനെ പോലെ ബിനിലിന്റെ റൂമിലോട്ടു തിരിച്ചു വന്നു പഠനത്തില്‍ മുഴുകി.

പഠനത്തില്‍ മുഴുവന്‍ മിസ്സിന്റെ സുന്ദര മുഖവും , വൈവയുടെ ഭീകര മുഖവും എന്നെ അലട്ടി. ഈ സംഭവം ആരോടെങ്ങിലും വിളിച്ചു പറയണമെന്നുണ്ടായിരുന്നു (ഇന്നസെന്റ് രസതന്ത്രത്തില്‍ വിളിച്ചു കൂവുന്നപോലെ ). പക്ഷെ വൈവ തീരുന്ന വരെ ഉള്ളിലോതുക്കാന്‍ തീരുമാനിച്ചു.

അങ്ങനെ 4th സെമസ്ടര്‍ തുടങ്ങി. attendance വിളി റോള്‍ നമ്പര്‍ ഉപയോഗിച്ചയത് ഭാഗ്യം, പേര് പറയേണ്ടല്ലോ. ഞാന്‍ ക്ലാസ്സില്‍ ഏറ്റവും പിന്നില്‍ സീറ്റ് പിടിക്കും, എന്നിട്ട് കാലിന്മേല്‍ കാലും കേറ്റി ഞെളിഞ്ഞിരിക്കും. നമ്മുടെ 'വൈക്കം മുഹമ്മദു ബഷീര്‍' മോഡലില്‍ ഞാന്‍ ഓരോ മനോരാജ്യം കണ്ടുകൊണ്ടാങ്ങിനിരിക്കും.

' കൊച്ചു സുന്ദരി... ഈ പിന്‍സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ആരാനെന്നരിയോ... ഞാന്‍ ആണ് നീ പ്രോപോസ് ചെയ്താ ലാലേട്ടന്‍..., ഹ്മം എന്നിട്ട് നീ എനിക്ക് ക്ലാസ്സ്‌ എടുക്കുന്നോ... ' ഞാന്‍ ഒരു ലോകത്തും ക്ലാസ്സിലെ ബാക്കി ഉള്ളവര്‍ വേറൊരു ലോകത്തും.

അങ്ങനെ പല മനോരാജ്യങ്ങള്‍ കണ്ടു കണ്ടു semester തീരാരായി.

ആയിടക്കു എന്റൊരു ഫ്രണ്ട് ആഷിക്ക് മാത്യു കുറച്ചുനാള്‍ 'guest lecture' തസ്തികയില്‍ REC-യില്‍ ജോലിയില്‍ പ്രവേശിച്ചു. അവന്‍ അവിടുത്തെ alumni ആണ്, IISc-യില്‍ MS-ഇന് ചെരുനതിനു മുന്‍പ് ഒരു ടൈം പാസ്സായി guest lecture ആയതാണ്.

ആഷിക്കും ഞാനും തൃശൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ നിന്നും REC-യില്‍ ആദ്യമായി കാലുകുത്തുന്ന രണ്ടു യുവ ജനങ്ങളാണ്. ഞങ്ങള്‍ക്ക് മുന്പും പിന്‍പും നമ്മുടെ ഗ്രാമത്തില്‍ നിന്ന് ആരും REC-യില്‍ എത്തിയതായി എനിക്കറിവില്ല. ആഷിക്ക് കഷ്ടപ്പെട്ട് P.C തോമസിന്റെ അവിടെ എന്‍ട്രന്‍സ് കോച്ചിംഗ് ഒക്കെ കഴിഞ്ഞു Betch admission കിട്ടിയതെങ്ങില്‍, ഞാന്‍ ഒരു കോച്ചിങ്ങും കൂടാതെയാണ് കാര്യം സാദിച്ചത്. പക്ഷെ ഒരു വത്യാസം മാത്രം, എന്റെ ടെക്നിക്ക് നമ്മുടെ നാട്ടില്‍ പൂരത്തിന് കാണുന്ന കറക്കികുത്ത് കളിയും, കൊപ്പിയടിയുമാണ്.

ഞാന്‍ പണ്ട് ഈ കറക്കി കുത്ത് കേരള എന്ട്രനസിനു പരീക്ഷിച്ചതാണ്, പക്ഷെ ചീറ്റിപോയി... മത്രോം അല്ല എന്‍ട്രന്‍സ് കഴിഞ്ഞപ്പോള്‍ ആന്‍സര്‍ പേപ്പറില്‍ ടോട്ടുകള്‍ കൂട്ടിചെരത്തപ്പോള്‍ ഏതോ ഒരു രാജ്യത്തിന്റെ ഭൂപടം തെളിഞ്ഞു വന്നപോലെ തോന്നി.


നമ്മുക്ക് സംഭാവതിലോട്ടു തിരിച്ചു വരാം.

ആഷിക്ക് എന്റെ ബാല്യകാല സുഹൃതനെങ്ങിലും, ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ല ഗുരു ശിഷ്യ ബന്ധമാണ്, എപ്പോള്‍ ഷാപ്പില്‍ പോകുമ്പോള്‍ ആഷിക്കിനെ ഒപ്പം കൊണ്ടുപോകും. എന്തിനു കൂടുതല്‍ പറയണം, ഒരു മുഴുത്ത വെള്ളമാടിയില്‍ എന്റെ മാന്സില്നെ കലുഷിതമാക്കിയ ആ രഹസ്യം പരസ്യം ആയി. അവനതു ഒരു വള്ളിയും പുള്ളിയും വിടാതെ മിസ്സിനെ പറഞ്ഞു കേള്‍പിച്ചു. അല്പം എരുവും ചെര്തോന്നൊരു സംശയം..

പിന്നെ മിസ്സ് പോകുന്ന ഏഴയലത്ത് ഞാന്‍ പോകാതായി. ക്ലാസുകള്‍ അറ്റെണ്ടാന്‍സ് ഉള്ളകരണം ബഹിഷ്കരിക്കപെട്ടു. അവസാനം വൈവ സുദിനം വന്നു ചേര്‍ന്നു. മിസ്സ് എന്നെ ഫേസ് ചെയ്യാന്‍ പാടുപെടുന്നുണ്ടായിരുന്നു. മിസ്സ്‌ ചോദ്യങ്ങള്‍ ചോദിക്കുനതിലും ഞാന്‍ ഉത്തരം പറയുന്നതിലും കഷ്ടപ്പെട്ടു. ചോദ്യവും ഉത്തരവും ഒരിക്കലും കൂടിമുട്ടാത്ത റെയില്‍വേ പാളങ്ങള്‍ പോലെ രണ്ടു വഴിക്ക് പോയീ..

എങ്ങെനെ എങ്കിലും വൈവ തീര്ന്നല്‍മതി എന്നായി രണ്ടാള്‍ക്കും. അവസാനം അത് തീര്‍ന്നു. എണീകുമ്പോള്‍ മിസിന്റെ മുഖത്തേക്ക് ഞാന്‍ ഒന്ന് നോക്കി, വല്ല ദയയും ശേഷിചിട്ടുണ്ടോ എന്നറിയാനാ.. ഇല്ല ഒരു രക്ഷയുമില്ല. ഞാന്‍ പ്ലേസ്മെന്റ് സ്വപ്നങ്ങള്‍ ലാബില്‍ കുഴിച്ചു മൂടി റൂമിലോട്ടു നടന്നു. പോണവഴിക്ക് പ്ലേസ്മെന്റ് സെല്ലിനെ ഒന്ന് ശ്രഷ്ടാന്ഗം വണങ്ങി.

റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ ഞെട്ടി, subject പാസ്‌ ആകുക മാത്രമല്ല, അത്യാവശം മാര്‍ക്കും ഉണ്ട്. ഇന്നും ഞാന്‍ ആ മിസ്സിനെ ബഹുമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. വൈവക്ക് പാസ്‌ ആക്കിയത്തിനും, ആളറിയാതെ പ്രോപോസ് ചെയ്തതിനും :)

പെണ്ണ് കാണല്‍ കഥകള്‍ - 2

ഉറുമീസ് തമ്ബാനും, മാന്നാര്‍ മത്തായിയും



REC-യില്‍ നിന്നു ഞങ്ങളെ കമ്പനികള്‍ ബംഗ്ലൂരിലേക്ക് പറിച്ചുനട്ടു. മൂന്നുവര്‍ഷം അടിച്ചു പൊളിച്ചുനടന്ന ഞങ്ങളെ, വീട്ടുകാര്‍ കണിഞാനിടൻ  തീരുമാനിച്ചു. അങ്ങനെ പലരുടെയും വീട്ടിൽ  കല്യാണകാര്യങ്ങൾ പതുക്കെ തലപൊക്കാൻ തുടങ്ങീ. എൻറെ കുടുംബത്തില്‍ ഞാന്‍ വഴിമാറികൊടുത്താലെ താഴെയുള്ള കസിന്‍സിന് പ്രണയ കാര്യങ്ങള്‍ വീട്ടില്‍ അവതരിപിച്ചു കല്യാണം കഴിക്കാന്‍ പറ്റൂ. അവസാനം പലരുടേയും നിര്‍ബന്തത്തിനു വഴങ്ങി ഞാൻ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരിക്കല്‍ കൂടെ മാട്രിമോണി സൈറ്റില്‍ കൈ വെച്ചു...

പ്രൊഫൈല്‍ ഉണ്ടാക്കി രണ്ടാഴിച്ച കഴിഞ്ഞപോഴേക്കും ഫോണ്‍ വിളികളുടെ ഒരു കുംഭമേളം. 'എന്ത്.. കല്യാണ മാര്‍കെറ്റില്‍ എനികിത്ര  ഡിമാണ്ടോ...

' ഞാന്‍ ആരെയും നിരാശ പെടുത്തിയില്ല.. എല്ലാവരുടെയും പ്രൊഫൈലുകൾ ഓരോന്നായി ഞാന്‍  ഫാദർജീക്ക് അയച്ചുകൊടുക്കും, അദ്ദേഹം അടുത്തുള്ള കണിയാര്‍ അമ്മാവനെ അതുകൊണ്ടു കാണിക്കും, അമ്മാവന്‍ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ  അതെല്ലാം തളളും..

ഇന്ത്യ പണ്ട്(ഇപ്പോഴല്ല ) റോക്കറ്റ് വിടുന്ന പോലെ പോയ പ്രൊഫൈല്‍ എല്ലാം തിരിച്ചു വന്നു... അങ്ങനെ പ്രോപോസലും റിജക്ഷനും മുട്ടിനുമുട്ടിനു നടന്നു. അമ്മാവന്‍ തള്ളികളയുന്നതു കണ്ടാല്‍ തോന്നും ആത് അയാളുടെ മകളുടെതാണെന്ന് [ കാരണം ആള്കെന്നെ പറ്റി വളരെ നല്ല അഭിപ്രായമാണ് :( ].

എന്റെ ഓര്‍മയില്‍ ഞാന്‍ ഇയാള്‍ക്കൊരു പണിയും കൊടുത്തിട്ടില്ല , പിന്നെന്താണ് കണിയാർ  എനിക്കിട്ടു പാര പണിയുന്നത് ? ഒരെത്തും പിടിയും കിട്ടുനില്ലാ.


ആയിടക്കു മൈസൂരില്‍ നിന്നും ഒരു പ്രൊപോസല്‍ വന്നു, കുട്ടി aeronautical എഞ്ചിനീയറിംഗ് കഴിഞ്ഞു HAL-ഇല്‍ traineeആയി ജോലി നോക്കുന്നു. നമ്മുടെ കണിയാര്‍ അമ്മാവന്റെ കരാള ഹസ്തങ്ങളില്‍ ജാതകം കൊടുക്കുനതിനു മുന്പ് ഞാനൊന്നു പോയി കാണാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു വെള്ളിയാഴിച്ച ഓഫീസില്‍ നിന്നും മുങ്ങി മൈസൂരിലേക്ക് വെച്ചുപിടിച്ചു.

മൈസൂരില്‍ കാലുകുത്തിയ എന്നെ വരവേറ്റത്, ഒരു ഇന്നോവ മൊത്തം പെണ്ണിന്റെ ബന്ധുക്കള്‍. അവര്‍ എന്നെ ഇന്നോവയില്‍ ബന്തനസ്തനാക്കി. സത്യത്തില്‍ അവര്‍ നടത്തിയത് സ്നേഹപ്രകടനമായിരുന്നു!!!

ഇവര്‍ക്കെങ്ങാനും ആളുമാറിയതാണോ എന്നുവെച്ചു ഞാന്‍ സ്വയം പരിചയപെടുത്തി. ഇല്ല ആളുമാറിയിട്ടില്ല, ഇവര്‍ എന്റെ ഫോട്ടോ മുമ്പ് കണ്ടിട്ടുണ്ട്. ആദ്യമായിട്ട് പെണ്ണുകാണാന്‍, അതും ഒറ്റയ്ക്ക് മൈസൂർ  പോയ എന്റെ തീരുമാനത്തെ ഞാന്‍ ശപിച്ചു.


പെണ്ണിന്റെ ഫദർജീ അവിടുത്തെ ഒരു ചിന്ന ഗൌഡറാണ്. അദേഹം മൈസൂരിലെ government contractor ആയി വരഷങ്ങള്‍ക്ക് മുന്പ് കൊല്ലത്തുനിന്നും കുടിയേറിയതാണ്. പുള്ളിയുടെ ദേഹത്ത് കിടക്കുന്ന സ്വര്‍ണഭാരണങ്ങള്‍ അവിടുത്തെ ഓരോ ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും ശോചനീയാവസ്ഥയുടെ കഥ വിവരിച്ചു...


ഗൌടറുടെ വീട് മൈസൂർ നഗരത്തില്‍ നിന്നും സ്വല്പം ഉള്ളിലാണ്. പോണവഴിക്ക് കുറച്ചു എസ്റ്റെറ്റുകള്‍ കാണിച്ചു അത് കുട്ടിയുടെ പേരിലുള്ളതാണെന്ന് എന്നെ ബോധിപിച്ചു. എനികെന്തോ പന്തികേടുതോന്നി. പെണ്ണുകാണുന്നതിനുമുൻപ് ഇങ്ങനെയൊക്കെ പെരുമാറുന്നത് അത്ര ശരിയല്ല. ഇനി കുട്ടിക്ക് വല്ലോ മുടന്തോ മറ്റോ ഉണ്ടോ?

ഈ ചിന്തകൾക്ക്  വിരാമമിട്ടുകൊണ്ട്‌  വണ്ടി ഒരു ചിന്ന ബംഗ്ലാവിന്റെ മുന്നില്‍ വന്നു നിന്നു. ഒരു യുവരാജാവിനെ പോലെ അവര്‍ എന്നെ ആനയിച്ചു. ഞാന്‍ എന്റെ മുഷിഞ്ഞു നാറിയ വേഷവുമായി കൊട്ടാരത്തില്‍ കേറി.


കുട്ടി വന്നു സംസാരിച്ചു. നല്ല കുട്ടി, വീട്ടുകാരെപോലല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളകൂടത്തിലാണ്. കൂടാതെ കുട്ടി നല്ല ഭംഗിയായി മലയാളം സംസാരിക്കുന്നുണ്ട്. സമാധാനമായി എന്റെ അച്ഛനും അമ്മയും കന്നഡ പഠിക്കേണ്ട ഗതികേടു വരില്ലലോ...

പക്ഷെ വീട്ടുകാരുടെരീതി എനിക്കത്ര പിടിച്ചില്ല. അവർ  ഇടക്ക് ഇടയ്ക്കു 'പുട്ടിനു തെങ്ങയിടുന്ന പോലെ ' അവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്നുണ്ടായിരുന്നു.

കുട്ടി aeronautical engineering പൂര്‍ത്തിയാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയ കാര്യവും, കുട്ടിയുടെ അനിയന്റെ campus donation-ന്റെ അമൌണ്ടും എല്ലാം അതില്‍ പെടും.ഞാന്‍ സഹിച്ചിരുന്നു.

അതിനിടക്ക് അവര്‍ രണ്ടു മൂന്നു പേരെ ഫോണില്‍ വിളിച്ചു... ഗുണ്ടകളെ ആണോ, വല്ല തട്ടികൊണ്ടുപോകല്‍ പ്ലന്നിംഗ് ആണോ... എന്നാലവർ  നാറും, തിരുച്ചു വീട്ടില്‍ പോകാനുള്ള കാശല്ലാതെ നായ പൈസ വേറെ ഇല്ല.

പക്ഷെ അവര്‍ വിളിച്ചത് ചില കണിയാന്‍ മാരെ ആയിരുന്നു. അവരുടെ ഇതുവരെ ഉള്ള അഭിവൃത്യില്‍ ബാഗുബാക്കായ ടീംസ് ആണ് ഈ കണിയാന്‍മാര്‍. അവര്‍ എന്ത്  അന്തിമ തീരുമാനമെടുക്കുന്നത് ഈ കനിയന്മാരുടെ ഉപദേശപ്രകാരമാണ്. ഓരോ കോളിന്ശേഷവും അവര്‍ എനിക്ക് ഫോണ്‍ തരും. അങ്ങേത്തലയില്‍ നിന്നും കനിയന്മാര്‍ എന്നെ പെരുത്ത്‌ ഉപദേശമാണ്. നിങ്ങളുടെ ജാതകങ്ങള്‍ നല്ല പൊരുത്തം ഉണ്ടെന്നും കെട്ടിയാല്‍ നല്ല അഭിവൃത്തി ഉണ്ടാകും എന്നുമെല്ലാം.

ഞാന്‍ പെണ്ണുകാണാന്‍ വന്നതാണ് അല്ലാതെ ജാതകം നോക്കനല്ല എന്നു പറയണമെന്ന് തോന്നി. പക്ഷെ കുട്ടി സുന്ദരിയും, സുശീലയും, വിവരസംമ്പന്നയായതുകൊണ്ടു തല്ക്കാലം ഞാന്‍ ക്ഷമിച്ചിരുന്നു.


'ആ പെണ്‍കുട്ടിക്ക് എന്റെ ജാതകം മാത്രമേ ചേരൂ .. കുട്ടികെന്തോ കടുത്ത ചൊവ്വ ദോഷം ഉണ്ടത്രെ...'

 ആ രണ്ടു മൂന്ന് ഫോണ്‍ കോളില്‍ നിന്ന് ഞാന്‍ കാര്യങ്ങൾ  ഇങ്ങനെ ഊഹിച്ചെടുത്തു. കനിയാന്മാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ എനികെന്തോ പന്തികേട്‌ തോന്നി. അതിനിടക്ക് കുട്ടിയുടെ അമ്മ ജാതകവുമായി വന്നിട്ട് മൊഴിഞ്ഞൂ...

' ലാലേ ഞങളുടെ astrologers പറഞ്ഞാ പറഞ്ഞതാ... ' ഞാന്‍ ഇന്നിവിടെ വരുമെന്ന് പോലും അവര്‍ കവടി നിരത്തി കണ്ടത്രെ... 'പെണ്‍കുട്ടിയുടെ ജാതകത്തില്‍ ചെറിയ പാപം ഉണ്ട്. ലാലിൻറെ  പൂരുരുട്ടാതിനാള്‍ മാത്രമേ കുട്ടിക്ക് ചേരുനൊള്ളൂ...'

അവര്‍ പറഞ്ഞതില്‍ 'പൂരുരുടതിനാൾ ' എന്നില്‍ കാരിരുമ്പ് പോലെ വന്നു പതിച്ചു. എന്റെ അറിവില്‍ ഞാന്‍ ചതയം (not ചതിയന്‍ ) നക്ഷത്രകരനാണ് കൂടാതെ ശുദ്ധനാണ് (only ജാതകം ). എനിക്ക് ശുദ്ധജതകം മാത്രമേ ചേരൂ.

എനിക്കപകടം മണത്തു... എന്റെ matrimonial പ്രൊഫൈലില്‍ എന്തോ പ്രശ്നം ഉണ്ട്. ഞാന്‍ തല്ക്കാലം തിരുത്താന്‍ പോയില്ല... എങ്ങാനും ഈ സത്യം ഇപ്പോള്‍ വിളമ്പിയാല്‍, തിരുച്ചുപോക്കു നടക്കില്ല. ഇന്നോവ കേറ്റി കൊണ്ടുവന്നവര്‍ ചിലപ്പോള്‍ ഇന്നോവ കേറ്റി കൊല്ലാനും മടിക്കില്ല.

മൈസൂര്‍ റോട്ടില്‍ പടം ആയികിടക്കാൻ  തല്പര്യമില്ലാത്തകാരണം, ഞാൻ  വളരെ ബഹുമാനത്തോടെ ജാതകത്തിന്റെ കോപ്പി വാങ്ങി... എന്റെ ജീവന്‍ ഇപ്പോള്‍ ഈ ജതകത്തിലാണ്. അത് ഭദ്രമായി ഞാന്‍ ബാഗില്‍ വെച്ച് പൂട്ടി...

'ഇവര്‍ എന്റെ ജതകതെയാനിഷ്ടപെട്ടത്‌ , അല്ലാതെ എന്നെ അല്ല' എന്ന തിരിച്ചറിവ് എന്നെ നിരാശനാക്കി.

നമ്മുടെ ഇദയം നല്ലെണ്ണ യുടെ പരസ്യം പോലെ...
'ലാലേ (രാധേ) അധിമാനോഹരമായിരിക്കുന്നു'
'എന്നെ ആണോ ഉദേശിച്ചേ?',
' ഛെ നിന്നെ അല്ല നിന്റെ ജാതകം(പാചകം)....'


അവരുടെ മട്ടും ഭാവവും കണ്ടാൽ  കുട്ടിയെ അന്നു തന്നെ കെട്ടിച്ചു തരുമെന്നു തോന്നീ. പെണ്ണു കാണൽ കഴിഞ്ഞു എന്നെ തിരിച്ചു മൈസൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടാന്‍ ബന്ധുക്കള്‍ റെഡിയായി. അതിനിടക്ക് കുട്ടിയുടെ അമ്മയും ഒപ്പം കേറി. ആ അമ്മ കുട്ടിയുടെ ഗുണ വിവരങ്ങള്‍ ഘോരം ഘോരം വിവരിച്ചു. ഞാന്‍ ഒരു അനുസരണ ഉള്ള പൂച്ച കുട്ടിയെ പോലെ തലകുലുക്കി കേട്ടുകൊണ്ടിരുന്നു... അപ്പോളും എന്റെ മനസ്സില്‍ ആ 'പാപ ജാതകം' പല്ലിളിച്ചു നിൽപുണ്ടായിരുന്നു...


ഞാന്‍ വീട്ടിലെത്തിയ ഉടനെ matrimonial സൈറ്റ് എടുത്തു പരുശോധിച്ചു... എവിടെയാണീ പപജതകം ഒളിച്ചു കിടക്കുന്നതു,  ഒരു പിടിയും കിട്ടുന്നില്ല.

അവസാനം ഞാന്‍ അവനെ കണ്ടു പിടിച്ചു, ഉറുമീസ് തംബാൻറെ  മോളില്‍ മാന്നാര്‍ മത്തായി കിടക്കുന്ന പോലെ AM ത്തിന്റെ മോളില്‍ PM കേറി കിടക്കുന്നു.


1-1-1982 0.45 AM വേണ്ടിടത്ത് 1-1-1982 0.45 PM.

വെറുതല്ല അനവിശ്യ കോളുകള്‍ വന്നുകൊണ്ടിരുന്നത്‌.. ഞാന്‍ ഈ വിവരം ഗൌഡറെ വിളിച്ചു പറഞ്ഞു, അവര്‍ ആളെ വിട്ടു തല്ലിക്കാഞ്ഞത്, ജാതകത്തിന്റെ സത്യാവസ്ഥ അവരെ ബോധ്യപെടുത്തിയ കൊണ്ടാണ്. അവര്‍ എന്നോട് ക്ഷമിച്ചു..

Profile മറിയതോടുകൂടെ കോളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.. Matrimonial സൈറ്റിലെ എന്റെ വസന്തകാലം അവസാനിച്ചു. അങ്ങനെ മഴത്തുള്ളിയും കത്തു കഴിയുന്ന വേഴാമ്പലിനെ പോലെ ഞാന്‍ ഒരു ശുദ്ധ ജാതകം അന്വേഷിച്ചലഞ്ഞൂ... മലയാളി പെണ്‍കൊടികളില്‍ കൂടുതലും പപജതകമാണെന്ന (not പാപികള്‍ ) അറിവ് എന്നെ നിരാശനാക്കി... ജാതകം കണ്ടു പിടിച്ചവനെ തല്ലികൊല്ലനമെന്നു തോന്നി.. (ശേഷം മൂന്നില്‍)

പെണ്ണ് കാണല്‍ കഥകള്‍ - 3

CEO-യും Client-ഉം പിന്നെ പെണ്ണ് കാണലും

ആയിടക്കാണ്‌ ഒരു മഴത്തുള്ളിയായി ഒരു ശുദ്ധജാതക പ്രൊഫൈല്‍ വന്നു ചേര്‍ന്നത്‌ , അവരും ശുദ്ധജാതകം കിട്ടാതെ പൊറുതി മുട്ടിയിരിക്കുകയായിരുന്നു. കുട്ടി നമ്മുടെ സ്വന്തം തൃശൂര്‍  ജില്ലയിലെ , മാള സ്വദേശിനി. ജോലി ബങ്ങലൂരില്‍ ആദിത്യ ബിര്‍ലയില്‍ ‍.

കുട്ടി 5 അടി 5 ഇഞ്ച്‌ ഉയരം, 50 കിലോ തൂകം , നമ്മുടെ സങ്കല്പത്തിലെ slim beauty. വീട്ടുകാര്‍ ഫോട്ടോയും ജാതകവും കൈമാറി. രണ്ടു കൂട്ടര്‍‌ക്കും ഇഷടപെട്ടു. കുട്ടി ഒരു average കുട്ടി. ഒരു ആര്‍ഭാടവും ഇല്ല. പഴയ ഒരു ചുരിദാറും , ഒരു സ്വര്‍ണ മാലയും ആണ് വേഷം.

സതാരണ കിട്ടാറുള്ള പ്രൊഫൈല്‍ ഫോട്ടോസ് കണ്ടാല്‍ ഏതോ സ്വര്‍ണകടയുടെ പരസ്യം വീക്ഷിക്കുന്ന പോലെ തോന്നാറുണ്ട്, പക്ഷെ ഇദേഹം നേരെ തിരിച്ചാണ്. കുട്ടിക്ക് സ്വര്‍ണതോടലര്‍ജി ആണെന്ന് തോനുന്നു. സൂക്ഷ്മദര്‍ശനി ഉണ്ടെങ്കില്‍ മാത്രം കാണാന്‍ പറ്റുന്ന 'വാഴനാര് പോലൊരു നൂല് മാല'.

ഇദേഹത്തെ കെട്ടിയാല്‍ ഭാവിയില്‍ സ്വര്‍ണവില കുതിച്ചു ഉയരുന്നതിനനുസരിച്ച് BP കൂടേണ്ട കാര്യം ഇല്ല. മൂന്നാമതൊന്നലോചിച്ചില്ല, ഞാന്‍ സമ്മതം മൂളി. പക്ഷെ ജോലി തിരക്കും, അദേഹത്തിന്റെ MBA പഠനവും, വീട്ടുകാരുടെ unavailability-യും കൂടികാഴിച്ച രണ്ടു മൂന്നുവട്ടം മാറ്റേണ്ടി വന്നു.


ആയിടക്കാണ്‌ ഞാന്‍ പഞ്ചകര്‍മ്മയില്‍ തിരുമ്മു ചികിത്സക്ക് വന്നത്. അപ്പോളുണ്ടൊരു ഫോണ്‍കാള്‍. ( ഞാന്‍ നേരത്തെ 'പെണ്ണ് കാണല്‍ കഥകള്‍ - 1'-ല്‍ നിര്‍ത്തിയ ബ്രേക്ക് എപ്പോള്‍ എടുത്തു മാറ്റുന്നു. ) ഫോണിന്റെ അങ്ങേത്തലയില്‍ കുട്ടിയുടെ ഫാതെര്‍ജീ ആണ്. 'കുട്ടി ഓണത്തിന് വരുന്നുണ്ട്, ഫ്രീ ആണെങ്ങില്‍ വന്നു കാണാം' എന്നതാണ് സന്ദേശം.. രണ്ടാമതോന്നലോജിക്കാതെ സമ്മതം മൂളി.

അങ്ങനെ ഞങള്‍ കുടുംബ സമേതം പെണ്ണ് കാണാന്‍ പോകാന്‍ തീരുമാനിച്ചു. പെങ്ങളുടെ വീട് മാളയുടെ പ്രാന്ത പ്രദേശമായ പെരുമ്പാവൂര്‍ ആയതു കാരണം സ്റാര്ട്ടിംഗ് പോയിന്റ്‌ അവിടെയായി ഫിക്സ് ചെയ്തു.

google map-ഇല്‍ നോക്കി പെണ്ണിന്റെ വീടിരിക്കുന സ്ഥലം കണ്ടുപിടിച്ചു. മാപ്പില്‍ പറഞ്ഞ റൂട്ടും കുറിച്ചെടുത്തു. വണ്ടി മാപ്പില്‍ പറഞ്ഞ റൂട്ടിലൂടെ പാഞ്ഞൂ. രണ്ടുമൂന്നു വട്ടം വഴിതെറ്റി, എന്നാലും വഴിയില്‍ കണ്ട നല്ലവരായ ഗ്രാമീണര്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ റൂട്ട് കാണിച്ചു തന്നുകൊണ്ടിരുന്നു. കുറെ കഴിഞ്ഞിട്ടും സ്ഥലം എത്തുനില്ല, വണ്ടി ഏതോ കുഗ്രാമം തേടി കുതിക്കുകയാണ്.

ഭഗവാനെ ഇത് ഒരു ഉഗാണ്ടയാണല്ലോ സ്ഥലം എന്ന എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് വണ്ടി ഒരു വീടിനു മുന്നില്‍ നിന്നു. സ്ഥലം ഉഗാണ്ടയെങ്കിലും, വീട് ഒരു കൊച്ചു ബംഗ്ലാവാണ്, ഗൃഹനാഥന്‍ ഞങളെ പ്രതീക്ഷിച്ചു ഗേറ്റിനു മുന്‍പില്‍ നില്പുണ്ട്. ഞങ്ങള്‍ ഓരോരുത്തരായി ഇറങ്ങി, എല്ലാവരും ഇറങ്ങിയ ശേഷവും അദ്ദേഹത്തിന്റെ ദൃഷ്ടി കാറിലെക്കാരുന്നു, ചെറുക്കനെവിടെ എന്ന അര്‍ത്ഥത്തില്‍ , സന്ദര്‍ഭം കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് ഞാന്‍ വേഗം പോയി അദ്ദേഹത്തിന് കൈകൊടുത്തു പരിചയപെടുത്തി (ജൈംസ് ബോണ്ട്‌ മോഡലില്‍ ), 'ഐ അം ലാല്‍ ... പ്യാരേ ലാല്‍ '.

ഇദേഹത്തിനു ആളെതിരിച്ചരിയാതിരിക്കാനുള്ള കാരണം ഞാന്‍ പറയാം. കാറില്‍ നിന്നെരങ്ങിയപ്പോലുള്ള എന്റെ രൂപം, ചക്ക ചാക്കിലിട്ടപോലെ ആരുന്നു, എല്ലാം ഒരു un proportional.

തിരുമ്മു ചികിത്സക്ക് വന്നകാരണം നല്ല ഡ്രസ്സ്‌ ഒന്നും കയ്യിലില്ല. ആകെ ഉള്ളതു തേഞ്ഞു തീര്‍ന്ന ജീന്‍സും, ടി ഷര്‍ട്ടും, ഇട്ടാല്‍ കാല് നിലത്തു തൊടുന്ന woodlands-ഇന്റെ ഒരു ഷൂസും. ഇവയിട്ടു പെണ്ണുകാണാന്‍ പോകാനുള്ള എന്റെ തീരുമാനത്തെ വീട്ടുകാര്‍ നഖശികാന്തം എതുര്‍ത്തു. എത്ര പറഞ്ഞിട്ടും dress code-ന്റെ കാര്യത്തില്‍ വീടുകര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല, അവസാനം അളിയന്റെ ഒരു formal പാന്റ്സും ഷര്‍ട്ടും അടിച്ചു മാറ്റി കാര്യം സാധിച്ചു. സംഭവം കുറച്ചു ലൂസ്‌ ആണെങ്കിലും തല്കാലത്തേക്ക് അട്ജെസ്റ്റ് ചെയ്യാം, കൂടാതെ പഞ്ചകര്‍മ്മയിലെ രണ്ടാഴിച്ച കാലം എന്റെ മുഖത്ത് ചില രാസപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഷേവോന്നും ചെയ്യാന്‍ പറ്റാത്ത കാരണം ഒരു കപ്പടാ മീശ മുഖത്ത് കൈയേറ്റം നടത്തിയിരുന്നു.

രാവിലെ കുളിച്ചു കുട്ടപ്പനായ എന്നെ നോക്കി ചേച്ചി കളിയാക്കി ചിരിച്ചിട്ട് പറഞ്ഞൂ : ' അയ്യേ ഇതെന്താ നിന്റെ മുഖത്ത്, ഷാരൂഖാന്‍ RAB NE BANA DI JODI-യില്‍ വെച്ച പഴുതാര മീശപോലുണ്ട്. എടുത്തു കള. ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയര്‍ക്കു ചേരുന്നതല്ല ഈ മീശ.'

പക്ഷെ ഞാന്‍ സമ്മതിച്ചില്ല : 'ഇങ്ങനെ എല്ലാതും നിങ്ങള് തീരുമാനിച്ചാല്‍, പിന്നെ ഞാന്‍ എന്തിനു പെണ്ണ് കാണാന്‍ വരണം? നിങ്ങള് പോയി കണ്ടാല്‍ മതി. '

എന്റെ മറുപടി ചേച്ചിയെ ചൊടുപ്പിച്ചു, 'എന്നാ നിന്റെ ഇഷ്ടം പോലെ ചെയ്യ്' എന്നു പറഞ്ഞു ചേച്ചി നിയമോളെ തയാറാക്കുനതില്‍ വ്യാപ്രിതയായി.

പുറപ്പെടാന്‍ നേരമായപ്പോള്‍ അടുത്ത പ്രശ്നം പൊട്ടിമുളച്ചു. ഫോര്‍മല്‍ ഡ്രസ്സിന്റെ ഒപ്പം ഇടാന്‍ ഷൂ ഇല്ല. ഉള്ളത് നമ്മുടെ അടി തേഞ്ഞ woodlands. ഇനി അളിയന്റെ ഷൂ കൂടെ അടിച്ചുമാറ്റാന്‍ എന്റെ അഭിമാനം സമ്മതിച്ചില്ല. മാത്രമല്ല അത് ഞാന്‍ അടിച്ചുമാറ്റിയാല്‍ അളിയന്‍ നഗ്ന പാദനായി വരേണ്ടി വന്നാലോ, അതുകൊണ്ട് ഞാന്‍ രണ്ടും കല്പിച്ചു തേഞ്ഞ ഷൂ വലിച്ചു കേറ്റി കാറില്‍ ആസ്ഥനസ്തനായ്.


അങ്ങനെ അവസാനം ഗൃഹനാഥന്‍ എന്നെ തിരിച്ചറിഞ്ഞൂ, പുള്ളി ഞങ്ങളെ വീടിനുള്ളിലേക്ക് ആനയിച്ചു. പ്രാരംഭ പരിച്ചയപെടല്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ , ഒരു ചെറുപ്പക്കാരന്‍ (ഏകദേശം ഒരു 35 വയസു പ്രായം) ആഗതനായി. ഞങ്ങള്‍ പരിചയപെട്ടു. അദ്ദേഹം കുട്ടിയുടെ വകയിലെ ചേട്ടനാണ്, പുള്ളി 2-വര്‍ഷം ബംഗാളൂരില്‍ സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ ജോലി ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നാട്ടില്‍ ഏതോ govt. bank-ഇല്‍ ആണ് ജോലി. ഒരു ചെരുപ്പകാരനെ മിണ്ടാന്‍ കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു.

ഇദേഹത്തിന്റെ ആഗമനോദേശ്യം പിന്നെയാണ് എനിക്ക് മനസിലായത്, ബംഗാളൂരില്‍ കൂണ് പോലെ സോഫ്റ്റ്‌വെയര്‍ എന്ജിനിയേര്‍‌സ്സ് ഉണ്ടല്ലോ, ഞാന്‍ fake software engineer ആണോ എന്ന അറിയുകയാണ് പുള്ളിയുടെ ആഗാമനോദ്ദേശ്യം.

ഞാന്‍ ഈ അവസരത്തില്‍ ആ സദസിലെ അംഗങ്ങള്‍ക്ക് ഓരോ സ്ഥാനപ്പേരുകള്‍ കല്പിച്ചു കൊടുക്കുന്നു. അവിടുത്തെ കാര്‍‌ന്നവന്‍മാരോടുള്ള ബഹുമാനക്കുറവു കൊണ്ടല്ല, പക്ഷെ കഥയുടെ മുന്നോടുള്ള പ്രയാണത്തിന് ഈ സ്ഥാനമാനങ്ങള്‍ അത്യാവശ്യമാണ്.

പെണ്ണിന്റെ അച്ഛന്‍ -> Project Manager Development, പെണ്ണിന്റെ ചെറിയച്ചന്‍ -> Project Manager Testing , പെണ്‍കുട്ടിയുടെ വകയിലെ ആങ്ങള -> Testing Lead, പിന്നെ ഞാന്‍ -> പാവം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ .


ഞാനും ആങ്ങിളയും ബംഗ്ലൂരിലെ വിശേഷങ്ങള്‍ അയവിരക്കികൊണ്ടിരുന്നു, അതിനിടക്ക് എന്റെ കമ്പനിയെ പറ്റി പുള്ളികറിയണം, ഞാന്‍ നമ്മുടെ കമ്പനിയുടെ ഫുള്‍ details നിരത്തി. Mindtree ആണെന്നറിഞ്ഞപ്പോള്‍ പുള്ളിയുടെ കണ്ണില്‍ ചെറിയ തിരയിളക്കം, അദേഹത്തിന് എന്റെ കമ്പനിയെ പറ്റി അറിയാം.

ഞാല്‍ ഉള്ളാല്‍ സന്തോഷിച്ചു, സാധാരണ നാട്ടില്‍ ആരോടെങ്ങിലും എന്റെ കമ്പനിയെ കുറിച്ച് പറഞ്ഞാല്‍ ആദ്യം ചോദിക്കുക infosys, wipro, tcs മറ്റോ ആണോ എന്നാണ്. ഇതൊന്നും അല്ല എന്നു പറഞ്ഞാല്‍ ‍, അവര്‍ മുഖം ചുളിക്കും. എന്തായാലും ഇവിടെ പറഞ്ഞാല്‍ മനസിലാകുന്ന ഒരാളുണ്ട്. എനിക്ക് പുള്ളിയെ നന്നേ പിടിച്ചു.

ഞങളുടെ small talk-ഇന് ഇടയ്ക്കു പുള്ളി എന്നോടൊരു ചോദ്യം 'അവിടെ ഒരു അഭിലാഷിനെ അറിയോ ?'

ഏതാണ്ട് 8000 ജോലിക്കാരുള്ള കമ്പനിയില്‍ നിന്നു ഒരു അഭിലാഷിനെ കണ്ടു പിടിക്കണം. 'ഏതു നമ്മുടെ വടക്കേതിലെ അഭിലാഷോ, ലവന്‍ ഗള്‍ഫിലല്ലേ ' എന്നു പറയണമെന്നു തോന്നി , പക്ഷെ പുള്ളിയെ ഇപ്പോളെ വെറുപ്പിക്കേണ്ട എന്നു കരുതി, ഞാന്‍ അറിയാവുന്ന എല്ലാ Mindtree മലയാളികളെയും മുഖങ്ങള്‍ മനസ്സില്‍ ആവാഹിച്ചു സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങി, സെര്‍ച്ച്‌ റിസല്‍ട് null ആരുന്നു.

ഞാന്‍ കഷ്ടപെടുന്ന കണ്ടപ്പോള്‍ പുള്ളി തന്നെ എന്നെ സഹായിച്ചു, അഭിലാഷ് അവിടുത്തെ ഒരു CEO ആണുപോലും. Wipro-യില്‍ നിന്നും ചാടിപോന്ന കുറച്ചുപേര്‍ ചേര്‍ന്ന് ഉണ്ടാക്കിയ സംരംഭമാണ് Mindtree. അന്ന് ചാടിയകൂട്ടത്തിലെ ഒരുവനാണ് ഈ അഭിലാഷ്.

സത്യത്തില്‍ Mindtree-യില്‍ ചേര്‍ന്ന ദിവസം ഒരു induction movie ഫ്രീയായി പ്രദര്‍ശിപ്പിച്ചരുന്നു. അതിലെ അഭിനയിതാക്കള്‍ ഈ ചാടിപോന്നെ ഭീകരര്‍ തന്നെ. ആദ്യത്തെ ഭീകരന്റെ അഭിനയം കണ്ടു. രാവിലെ എണീക്കുനത് മുതല്‍ പല്ലുതേച്ചു കുളിച്ചു രാത്രി കിടക്കാന്‍ പോകുന്ന വരെ ഉള്ള കാര്യങ്ങളും നല്ല വെടുപ്പിനു അഭിനയിച്ചു കൂടിയിട്ടുണ്ട്. ഞങ്ങള്‍ സഹിച്ചിരുന്നു. അടുത്ത ഭീകരനും ഇതേ പ്രകടനം തുടര്‍‌ന്നപ്പൊള്‍ എനിക്ക് സഹികെട്ടു , ഞാന്‍ ബോറടി മാറ്റാന്‍ തൊട്ടടുത്തിരുന്ന സുന്ദരിയുമായി കത്തി അടിച്ചിരുന്നു. ഞങ്ങളുടെ കത്തിയടിക്കിടയില്‍ , എല്ലാ ഭീകരരും മത്സരിച്ചഭിനയിച്ചു പടം പൂര്‍ത്തിയാക്കിയിരുന്നു. അതുകാരണം എപ്പോള്‍ എനികൊരുത്തന്റേയും പേര് ഓര്‍മയില്‍ വരുന്നില്ല.

എന്റെ പഴയ കമ്പനിയില്‍  ആകെ ഒരു CEO- മാത്രേ ഉണ്ടായിരുന്നൊള്ളൂ, പക്ഷെ പുള്ളീടെ പേര് ഞാന്‍ പഠിച്ചത് അവിടുന്ന് resign ചെയ്യുനതിനു ഒരഴിച്ച മുമ്പാണ്. മൂന്നരവര്‍ഷം അവിടെ നിന്നിട്ടും CEO ആരാണെന്നറിയാതെ ആണ് ഞാന്‍ അവിടെ പണിയെടുത്തത്. 'ലവന്മാരുടെ കുടുംബ ചരിത്രം പടിച്ചിട്ടെന്തു കിട്ടാനാണ്‌..., അവന്മാര്‍ക്ക് കെട്ടിച്ചു തരാന്‍ പ്രായമായ പെണ്പില്ലേര്‍ ഒന്നും ഇല്ലല്ലോ.. അല്ലെങ്ങില്‍ ഒരു കൈ നോക്കാമായിരുന്നു...' അതൊകൊണ്ട് ഞാന്‍ അമ്മാതിരി സംബ്രമാങ്ങള്‍ക്ക് മുതിരാറില്ല.

ആ എന്നോടാണ് ഒരുത്തന്‍ ഒന്നികൂടുതല്‍ CEO-മാരുള്ള ഈ കമ്പനിയുടെ ചരിത്രം ചോദിക്കുനത്. എനിക്ക് സ്വല്പം ശുണ്ടി വന്നു.

മറ്റു രണ്ടു മൂന്ന് CEO-മാരുടെ പേര് പുള്ളി എനിക്ക് പറഞ്ഞുതന്നു. ഞാന്‍ ആകെ ചൂളി പൊയ്. നമ്മുടെ Test Leader-ക്കു എന്റെ Mindtree identity-ഇല്‍ സംശയം തോന്നിയോ.. ഛെ അങ്ങനെ ആവാന്‍ വഴിയില്ല. 'ഹും ആ Mindtree ID കാര്‍ഡ് എടുത്തു കഴുത്തില്‍ തൂക്കാമയിരുന്നു... :)'

ഇതിനിടക്ക് പെണ്‍കുട്ടി ചായയുമായ് വന്നു. ഞാന്‍ ഞെട്ടി പൊയ്.. എന്ത് ഫോട്ടോയില്‍ കണ്ടകുട്ടിയാണോ ഇതു. എനിക്ക് വിശ്യസിക്കാന്‍ പ്രയാസം, നമ്മുടെ ഡ്രീം ഗേള്‍ സംവ്രത സുനിലിനെ പോലിരിക്കുന്നു. ഒരു ഗിറ്റാര്‍ കിട്ടിയിരുന്നെങ്ങില്‍ ഞാന്‍ അവിടൊരു musical concert നടത്തുമായിരുന്നു.

പക്ഷെ നമ്മുടെ Test Lead-ന്റെ സംശയസ്പതമായ ദൃഷ്ടി എന്റെ സംഗീത ശില്പത്തെ മുളയിലെ നുള്ളി കളഞ്ഞൂ...

കുട്ടി വന്നു ചെറിയ നാണം ഒക്കെ അഭിനയിച്ചു നിന്നു. വീട്ടുകാര്‍ വളരെ നിര്‍ബന്തിച്ചപ്പോള്‍ സീറ്റില്‍ വന്നിരുന്നു. ഇനി കുറച്ചു ചോദ്യങ്ങള്‍ ചോദിക്കണം, ഞാന്‍ തലേ ദിവസം രാത്രി കുട്ടിയുടെ ഫുള്‍ details നെറ്റില്‍ തപ്പി കണ്ടുപിടിച്ചിരുന്നു. കുട്ടി പഠിച്ച കോളേജ് മുതല്‍ , കുട്ടി എഴുതിയ technical ബ്ലോഗും , linkedin സൈറ്റിലെ details വരെ ഞാന്‍ collect ചെയ്തു. അവസരം വരുമ്പോള്‍ ചോദിക്കാനായി കുറച്ചു questions-ഉം ഞാന്‍ രൂപപെടുതിയിരുന്നു.

അതെല്ലാം ചോദിക്കാനായി അവസരം കാത്തിരിക്കുമ്പോളാണ് നമ്മുടെ Test Lead-നു എന്റെ പ്രൊജെക്ടിനെ പറ്റി അറിയണം. ഞാന്‍ വെച്ച് കാച്ചി 'എന്റെ Business domain insurance ആണ്, Americayil ആണ് client , ഇടക്ക് recession വന്നപ്പോള്‍ ഒന്ന് down ആയെങ്കിലും എപ്പോള്‍ clutch പിടിച്ചിട്ടുണ്ട്. ചിലപ്പോള്‍ അടുത്ത് തന്നെ ഒരു onsite കിട്ടും '.

കൂടാതെ ഞാന്‍ ഒരു സംഭവം ആണെന്നറിയിക്കാന്‍ ഞാന്‍ ചെയ്ത module-നെ പറ്റി ഒരു ലഘു വിവരണം നല്‍കി, കൂടാതെ ആ module വേറൊരു ടീമിന് ആവിശ്യമുള്ള കാരണം രണ്ടു മാസമായി ഞാന്‍ ആ ടീമിനെ ലീഡ് ചെയ്യുകയാണെന്ന് വരെ പറഞ്ഞു.

ഭാവി പരിപാടിയെ പറ്റി ചോദിച്ചപ്പോള്‍ , എനിക്ക് സ്വന്തമായി ഒരു കമ്പനി തുടങ്ങണം എന്നും, കമ്പനിയുടെ പേര് ' Swadhesh Software Pvt Ltd' ആണെന്നും. അത് only aimed for Indian customers എന്നും മറ്റും തട്ടിവിട്ടു.

കൂടാതെ ഇപ്പോള്‍ ഒരു project കയ്യിലുണ്ടെന്നും, ആ project നമ്മുടെ പ്രിയപ്പെട്ട ഗായകന്‍ ജയചന്ദ്രന്‍ സാറിന്നു വേണ്ടിയുള്ളതാണെന്നും, ജയചന്ദ്രന്‍ സാറിന്റെ son in law എന്റെ സുഹൃത്താണെന്നും, അങ്ങനെ ആണ് എനിക്കീ project കിട്ടിയതെന്ന് വരെ പറഞ്ഞു നിര്‍ത്തി.

പറഞ്ഞതില്‍ പകുതി സത്യമാണെങ്കിലും, കമ്പനിയുടെ പേരൊക്കെ ആ സമയത് വായില്‍ തോന്നിയതാണ്. എന്റെ പ്രസംഗം കേട്ട് എന്റെ ബന്ധുക്കള്‍ വരെ ഞെട്ടി. എത്രയും ഭയങ്കരന്റെ ഒപ്പമാണോ അവര്‍ ഇരിക്കുനത് എന്ന അര്‍ത്ഥത്തില്‍ എല്ലാവരും എന്നെ നോക്കാന്‍ തുടങ്ങി. നമ്മുടെ പെണ്‍കുട്ടികെന്നൊടു ബഹുമാനം തോന്നിതുടങ്ങ്യോ എന്നൊരു സംശയം. പക്ഷെ നമ്മുടെ Testing lead-ന് ഒരു ഭാവമാറ്റവും ഇല്ല. ഇതെത്ര കണ്ടതാ എന്നാ അര്‍ത്ഥത്തില്‍ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു.

ടെസ്റ്റിംഗ് ലീഡ് : 'ബൈ ദി ബൈ നിങ്ങളുടെ client-ഇന്റെ പേരെന്താണ് പറഞ്ഞത് ?'

ഞാന്‍ പറയാന്‍ തുടങ്ങീ പക്ഷെ client-ഇന്റെ പേര് നാവില്‍ വരുന്നില്ല, രണ്ടു മാസമായി client-മായ് ഇടപഴ്കിയിട്ടു, client-ന്റെ പേരില്‍ അക്കെ മൂന്നു ഇംഗ്ലീഷ് അക്ഷരം മാത്രേ ഉള്ളൂ, പക്ഷെ നാവിന്‍ തുമ്പത്ത് നിന്നു തത്തിക്കളിക്കുന്നു പുറത്തേക്കു വരുന്നില്ല. ഞാന്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഓരോന്നെടുത്തു ചേരുംപടി ചേര്‍ത്ത് നോക്കി, 'ABC, ABD, BBC, CIS, FDI'... ഛെ ഒന്ന് പോലും ശരിയാകുന്നില്ല.

എന്റെ ഉത്തരം വൈകുന്നത് എല്ലാരേയും അത്ഭുത പെടുത്തി. അനന്തവിഹായസ്സില്‍ പാറിപറന്നു നടന്ന ബലൂണിന്റെ കാറ്റു അഴിച്ചു വിട്ടപോലെ ഞാന്‍ നിലം പതിക്കാന്‍ തുടങ്ങി. എന്തെങ്ങിലും പറഞ്ഞില്ലെങ്കില്‍ , ഇതുവരെ കെട്ടിപൊക്കിയ ഇമേജ് അടിയോടെ ഇളക്കേണ്ടി വരും. നിലത്തേക്ക് മൂക്കുകുത്തി വീഴുന്നതിനിടക്ക് ഞാന്‍ ദയനീയമായി കുട്ടിയെ നോക്കി , കുട്ടി എന്റെ അങ്കംവെട്ടു കണ്ടു ഒന്നും മനസിലാകാതെ മിഴിച്ചിരിക്കുകയാണു.

ഞാന്‍ രണ്ടും കല്പിച്ചു വെച്ച് കാച്ചി 'we have lot of clients across the world'. ഈ ഉത്തരം ചുറ്റുമിരിക്കുന്ന ബന്ധുക്കളെ സമാധാനിപ്പിച്ചെങ്കിലും, നമ്മുടെ Test Lead-റുടെ സംശയ ദ്രിഷ്ടിയില്‍ ഞാന്‍ വീണു കഴിഞ്ഞിരുന്നു, കാരണം ഒരു service base കമ്പനിക്ക്‌ ഒരു particular ഡൊമൈനില്‍ ഒരുപാടു client ഉണ്ടെന്ന യമകണ്ടവിഡ്ഢിത്തം അന്നാദ്യമായിട്ടായിരിക്കും അവര്‍ കേട്ടിടുണ്ടാകുക.

നമ്മുടെ ടെസ്റ്റ്‌ ലീഡര്‍ എന്നെ ഒരു fake Mindtree ആയി മനസ്സില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞു. അദേഹം എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. ആളുടെ പുഞ്ചിരിയില്‍ നിന്ന് ആളെന്നോട് പറയനുദ്ദേശിച്ച കാര്യങ്ങള്‍ ഞാന്‍ ഗ്രഹിച്ചു. 'എടാ fake Mindtree കാര നിനക്ക് ഞാന്‍ എന്റെപെങ്ങളെ ഇപ്പോ കെട്ടിച്ചു തരാമെടാ..'


പിന്നീടുള്ള ആളുടെ സംശയങ്ങള്‍ ആ വിധത്തില്‍ ആയിരുന്നു. ആളുടെ സംശയങ്ങള്‍ക്ക് ഞാന്‍ എന്റെ വായിതോന്നിയ ഉത്തരങ്ങള്‍ പറയാന്‍ തുടങ്ങീ. ഞങ്ങള്‍ തമ്മില്‍ ഒരു ശീതയുദ്ധം ആരംഭിച്ചു കഴിഞ്ഞു.

ഞാന്‍ അപ്പോളും മനസ്സില്‍ ഇംഗ്ലീഷ് അക്ഷരമാലകള്‍ ചേരുംപടി ചേര്‍ക്കുന്ന തിരക്കിലായിരുന്നു. രണ്ടു വീട്ടുകാര്‍ക്കും ഞങളുടെ ചോദ്യോത്തര പംക്തിയില്‍ എന്തൊക്കെയോ പന്തികേടു തോന്നിതുടങ്ങി.

ഇതിനൊരു സ്റ്റോപ്പ്‌ ഇട്ടതു നമ്മുടെ സുന്ദരിയാണ്. പുള്ളിക്കാരിക്കു ഞാന്‍ എങ്ങനെ ആണ് ബംഗ്ലൂര്‍ക്ക് തിരിച്ചുപോകുന്നതെന്നറിയണം. ഒരു കച്ചിതുരുമ്പ് കിട്ടിയിട്ടുണ്ട് അതിലെങ്കിലും പിടിച്ചു കേറണം. എന്നു മനസ്സില്‍ വിചാരിചോണ്ട് ഞാന്‍ തുടങ്ങീ...

' actually ഒരു മാസമായിട്ട് ഞാന്‍ മെഡിക്കല്‍ ലീവിലാണു. ഒരു തിരുമുചികില്സാ.... 'ഞന്‍ പറഞ്ഞു തുടങ്ങീ.. യഥാര്‍തത്തില്‍ ഞാന്‍ പറയാന്‍ ഉദേശിച്ചത്‌ 'ഞാന്‍ ഒരു സംഭവം ആണെന്നും അതുകൊണ്ടാണ് probation ടൈമിലും എനിക്ക് ഒരു മാസത്തെ ലീവ് കിട്ടിയെന്നും മറ്റുമാണ് '. പക്ഷെ പറഞ്ഞു വന്നപ്പോള്‍ 'ഞാന്‍ ഏതോ മഹാരോഗിയാണെന്നും വേറൊരു ചികിത്സയും ഏല്‍ക്കാത്ത കാരണം അറ്റകൈക്ക് ആയുര്‍വേദം നോക്കുകയതാണെന്നും' മറ്റുമാണ് പറഞ്ഞതെന്ന് തോന്നുന്നു.

ഇതു വരെ എന്നെ ബഹുമാനിച്ച പെണ്ണിന്റെ ബന്ധുക്കള്‍ സംഭാഷണം നിര്‍ത്തി എന്നില്‍ ശ്രദ്ധിക്കാന്‍ തുടങ്ങീ. അവരുടെ ദ്രിഷ്ടിയില്‍ ഞാന്‍ ഒരു മാറാരോഗി ആയപോലെ തോന്നി. എത്രയും വേഗം ഇവിടുന്നു രക്ഷപെട്ടാല്‍ മതി എന്നായി. വീട്ടുകാര്‍ അതൊരു സാധാരണ ചെയ്യുന്ന സുഖ ചികില്‍സയാണെന്നും മറ്റും പറഞ്ഞു സദസ്സ് ശാന്തം ആക്കാന്‍ നോക്കി, പക്ഷെ വിജയിച്ചില്ല.

എനിക്ക് ഈ സദസ്സ് ' നമ്മുടെ മോദ്ടുളില്‍ എന്തെങ്കിലും critical production bug വന്നാല്‍ വിളിച്ചു ചെര്‍കാറുള്ള  crucial team meeting ' പോലെ തോന്നി. ചുറ്റും ഇരിക്കുന്ന മനെജേര്‍ മാരും , ലീടുകളും കുറ്റം മൊത്തം എന്റെ തലയില്‍ ഇടുന്ന പോലെ തോന്നി.

പെണ്‍കുട്ടിയോടെന്തെങ്ങിലും ചോദിക്കാനുണ്ടോ എന്നു ഏതോ ബന്ധു എന്നോടാരഞ്ഞൂ... സത്യത്തില്‍ തലേ ദിവസം രത്രി കുറെ ചോദ്യങ്ങള്‍ ഫ്രെയിം ചെയ്തിരുന്നു, പക്ഷെ ഇനി ഞാന്‍ മിണ്ടിയാല്‍ അവിടെ ഒന്നു രണ്ടു ശവം വീഴുമെന്നു തോന്നിയ കാരണം ഉള്ളിലൊതുക്കി.

ഒന്നും ചോദിക്കാനില്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ രണ്ടു കയ്യും പൊക്കി 'സെല്‍ഫ് ഗോള്‍ അടിച്ച ഗോളിയെ പോലെ വിജയ ശ്രീലാളിതനായ് ' സീറ്റില്‍ നിന്നെഴുനേറ്റു... ഒപ്പം വന്ന ബന്ധുക്കളോട് വേഗം രക്ഷപെട്ടോ എന്ന സിഗ്നലും കൊടുത്തു ഞാന്‍ കാര്‍ ലക്ഷ്യമാക്കി നടന്നു. ബന്തുക്കള്‍ ഒന്നും രണ്ടും തമാശകള്‍ പറഞ്ഞു പതുകെ രക്ഷപെട്ടു പുറത്തു വന്നു കാറില്‍ കേറി.

ഞങളെ യാത്ര അയക്കാന്‍ മാനേജര്‍മാരും, ടെസ്റ്റ്‌ ലീടരും പുറത്തു വന്ന് വാതില്കേല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇപ്പോളും മനസ്സില്‍ ചേരുംപടി ചേര്‍ത്തൊണ്ടിരിക്കുകയായിരുന്നു. വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി, പെട്ടന്ന് ഒരു മിന്നല്‍ പിണര്‍ പോലെ ഒരു മൂന്നക്ഷരം എന്റെ മനസ്സില്‍ മിന്നി മറഞ്ഞു.. A... I.... G... അതെ AIG(American International Group) ആണ് എന്റെ client.

വാതില്കേല്‍ നില്‍കുന്ന ടെസ്റ്റ്‌ ലീഡറോട് എന്റെ client ആരാണെന്നു പറയണമെന്ന് തോന്നി, മിന്നാരത്തില്‍ മണിയന്‍ പിള്ള രാജു കൊച്ചിനെ ചോദിയ്ക്കാന്‍ പോയപോലെ.

'ക്ലൈന്റിന്റെ (കൊച്ചിന്റെ ) പേരുപറഞ്ഞാല്‍ പെണ്‍കുട്ടിയെ (കൊച്ചിനെ) തരോ?
എന്നാ ക്ലൈന്റിന്റെ പേര് മല മല മല....'
എന്നാല്‍ എന്റെ inner conscious ആയ മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞൊണ്ട് എന്നെ അടിച്ചമര്‍ത്തി 'മല അല്ലെടാ കുന്നു.. കുന്നു.. നിന്റെ #$%^&@!$*&. '


കാറ് ചേച്ചിയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു. യാത്രക്കിടയില്‍ ആരും ഒന്നും മിണ്ടുന്നില്ല. ആകെ ഒരു സ്മശാന മൂകത. ഞാന്‍ വാ തുറന്നാല്‍ തല്ലുകിട്ടുമെന്നുറപ്പയ കാരണം ഞാന്‍ സീറ്റ് ബെല്ടിന്റെ ബന്ധനത്തില്‍ ഉറങ്ങുന്നതായി അഭിനയിച്ചു.

വീടിലെതിയ ഉടനെ ഗൂഗിള്‍ തുറന്നു എന്റെ CEO മാരുടെ ഫുള്‍ details പഠിച്ചു, കൂടാതെ client-ഇന്റെയും. ഇനി കമ്പനി ചാടുകയാണെങ്കില്‍ ഒരു CEO മാത്രമുള്ള കമ്പനി പ്രിഫര്‍ ചെയ്യുമെന്നും, കൂടാതെ മിനിമം ജോലി ചെയ്യുന്ന കമ്പനിയെ പറ്റി രണ്ടക്ഷരം നോക്കീട്ടു പെണ്ണ് കാണാന്‍ പൊകുമെന്നു ശപഥം ചെയ്തു.

വേതാളം

മച്ചാന്‍ ഈ ഇടക്ക് ചുളുവിലക്ക് ഒരു വണ്ടി സ്വന്തമാക്കി. വണ്ടി നമ്മുടെ ' Kings on the Road ' - Royal Enfield.

വണ്ടി വാങ്ങിയത് നാട്ടിലോട്ടാണ്. അതിനു കാരണം ഉണ്ട്.

ഈ ഇടക്ക് മച്ചാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു, ഒരു ഊച്ചാളി കാര് വാങ്ങി അതേല്‍ പെണ്ണു കാണാന്‍ പോകുന്നതിലും എത്രയോ ഗെട്ടപ്പാണ് ബുല്ലട്ടേല്‍ പോകുന്നത്. പണ്ടേ മച്ചാന് കുതിര സവാരി ഒരു ഹരമാണ്..

നാട്ടില്‍ അന്വേഷിച്ചപോള്‍ ബുള്ളറ്റിനു പൊള്ളുന്ന വില. ആയിടക്കു ശിവാജിനഗര്‍ ഒരു ബൈക്ക് മേളയില്‍ വെച്ച് മച്ചാന്‍ ഇവനെ വില പേശി പിടിച്ചു (വലവീശിപിടിച്ചു). വണ്ടിക്കു കുറച്ചു കേടുപാടുകള്‍ ഉണ്ടെങ്കിലും, എല്ലാം ഒരുവിധത്തില്‍ നന്നാക്കി.

വണ്ടിക്കുള്ള കേടുപാടുകള്‍ മാറ്റിയത് വേറൊരു കഥയാണ്, അത് വേറൊരു ബ്ലോഗ്‌ എഴുതനുല്ലതുണ്ട് തല്ക്കാലം പരാമര്സിക്കുനില്ല...

ഇനി അടുത്ത പ്രശ്നം ഇവനെ എങ്ങിനെ എങ്കിലും നാട്ടിലെത്തിക്കണം. മച്ചാന്‍ കിട്ടവുനിടെതുനിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു.

ആദ്യം വോള്‍വോ-യില്‍ കേറ്റി കൊണ്ടുപോകാം എന്ന പ്ലാനില്‍ 'ശ്യാമാ ട്രവല്സില്‍ ' ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയീ..

മച്ചാന്റെ വീട് നമ്മുടെ ചാവക്കാട് കടാപ്പുരതിനരുകിലാണ്, തൃശ്ശൂര് വണ്ടി എത്തിച്ചു ഓടിച്ചു പോകാനാണ് പ്ലാന്‍. ട്രാവല്‍ ആജെന്സിക്കാര്‍, മച്ചാന്‍ ഒരു 'കൊച്ചി മുതലാളി' ആണെന്ന് ധരിച്ചു, ടിമാണ്ടുകള്‍ ഒരന്നായി വെക്കാന്‍ തുടങ്ങീ..

1) വണ്ടി Royal ആയതു കാരണം 1000 രൂപ ട്രന്‍സ്പോറ്റേന്‍ ചാര്‍ജു. കൂടാതെ കയറ്റുകൂലി , ഇറക് കൂലി എന്നിവ അവിടുത്തെ പോര്‍ട്ടര്‍മാര്‍ക്ക് കൊടുക്കണം. 'മച്ചാന്‍ സമ്മതിച്ചു..'

2) വണ്ടിക്കു ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പേടിയ അതുകൊണ്ട് ഒരാള് കൂടു വേണം. യാത്രകൂലി 800 രൂപ. മച്ചാന്‍ ഗത്യന്തരമില്ലാതെ തലയാടി.

3)'വോള്‍വോ പോകുന്നതണേല്‍ തൃശൂര്‍ ഹൈവേ കൂടെ ആണ് , ടൌണില്‍ കേറാറില്ല. അതുകൊണ്ട് മണ്വതി ബൈ പസ്സില്‍ ഇറക്കിവിടും' മച്ചാന്‍ ഈ കണ്ടീഷനും അംഗീകരിച്ചു, 'ബൈ പാസ്സില്‍നിന്നു കുറച്ചു ഓടിച്ചാല്‍ ടൌണില്‍ എത്താം, ഇത് okay'

ടിമാണ്ടുകലോകെ കഴിഞ്ഞെന്നു വിചാരിച്ചു മച്ചാന്‍ കാശു എടുക്കാന്‍ പോക്കറ്റില്‍ കയിട്ടപ്പോള്‍ അവന്‍ ഒരു ടിമാണ്ടുകൂടെ വെച്ചു.

4) 'വണ്ടിയിലെ പെട്രോള്‍ മൊത്തം ഊറ്റെനം, പെട്രോള്‍ ടാങ്ക് ഊരി കയ്യില്‍ പിടിക്കണം, ടയറിലെ കാറ്റു മൊത്തം കളയണം. '

നാലാമത്തെ കണ്ടീഷന്‍ കേട്ടതോകെ മച്ചാന്റെ കണ്ട്രോള്‍ മൊത്തം പോയീ...

'മണ്ണ്വോതിയില്‍ നിന്റെ അപ്പന്‍ വര്‍ക്ക്‌ഷോപ്പ് നടത്തുനുടോ ഏതൊക്കെ തിരിച്ചു ഫിറ്റ്‌ ചെയാന്‍?' മച്ചാന്റെ ശബ്ദം കുറച്ചു കനത്തിലായിരുന്നൂ, ടികെറ്റ് എടുക്കാന്‍ വന്നവരൊക്കെ മച്ചാനെ ശ്രദ്ധിച്ചു തുടങ്ങീ... മച്ചാന്‍ എടുത്തകാശു പോക്കടിലോടു തിരുകീ തിരിച്ചു നടന്നൂ...

ഒന്ന് തോറ്റാല്‍ മൂന്നു എന്നാണല്ലോ ചൊല്ല്, മച്ചാന്‍ നമ്മുടെ മമത ദീതിയുടെ railway-യെ സമീപിച്ചു. സ്റെഷനില്‍ എത്തിയ മച്ചാനെ കുറെ പോര്‍ട്ടര്‍മാര്‍ വരവേറ്റു, അവര്‍ പല പല ഓഫറുകളും വെച്ചു. കൂടികിഴിച്ചുനോക്കിയപ്പോള്‍ 700- രൂപയില്‍ കാര്യം സാധിക്കും. കൂടാതെ സ്വന്തം സ്റെഷനായ കുറ്റിപുറത്ത് തന്നെ ഇറങ്ങാം.. 'എന്താ പടച്ചോനെ ഈ പുത്തി എനിക്ക് നേരത്തെ തോനിക്കതിരുനത്'' എന്നോര്‍ത്ത് റൂമിലേക്ക്‌ നടന്നു...

വിജയസ്രീലളിതനെ പോലെ റൂമിലെത്തിയ മച്ചാനെ ഞങ്ങള്‍ കുറച്ചു പേര്‍ വരവേറ്റു. മച്ചാന്‍ ലാഭ കണക്കുകള്‍ ഞങ്ങളുടെ മുന്നില്‍ നിരത്തി. 2000- രൂപ ആകുനിടത് 700 രൂപയില്‍ കാര്യം നടക്കും.

ഇതിനിടക്ക്‌ നമ്മുടെ ഷമീര്‍ ഇക്ക ആവഴിക്കു വന്നു , മച്ചാന്‍ അവനോടു തന്റെ ലാഭ കഥകള്‍ വിവരിച്ചു, അപ്പോള്‍ ഇക്കകൊരു സംശയം, ' ഈ പോര്‍ട്ടര്‍മാര്‍ ഒരു ദയ ദക്ഷ്നയവും ഇല്ലാത്തവരാണ്, അവര്‍ സാധനങ്ങള്‍ വലിചെരിയുകയാണ് പതിവ്. കൊടുത്ത രൂപത്തില്‍ വണ്ടി തിരിച്ചു കിട്ടല്‍ ഭാഗ്യം...'

ചളുങ്ങിയ വണ്ടിയില്‍ പെണ്ണുകാണാന്‍ പോകുന്ന രംഗം ഓര്‍ത്തു മച്ചാന്‍ പള്ളക്ക് കൈയ്യും കൊടുത്തു നിന്ന്.

'മച്ചാന്റെ നാട്ടില്‍ എയര്‍പോര്ടിന്റെ പണി പകുതി ആയതേ ഉള്ളൂ അല്ലെ ഒരു കൈ നോക്കാമായിരുന്നു..' ബിനിലിന്റെ വക അവസാന ആണി.

എങ്ങനെ ഇതികര്തവ്യാമൂടനായ് നില്കുന്ന മച്ചാനെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ' മച്ചാനെ നമ്മുക്ക് വണ്ടി നാടിലോട്ടു ഒട്ടി കൊണ്ട് പോകാം ' , പണ്ട് Enfield-ഇല്‍ നാട്ടില്‍ പോയ experience വെച്ച് ഞാന്‍ കാച്ചി.

വണ്ടിയുടെ പഴക്കം അറിയാവുന്ന മച്ചാന്‍ ആദ്യം എതുര്തെങ്ങിലും വേറെ നിക്കകള്ളിയില്ലാത്ത കാരണം സമ്മതിച്ചു.

അങ്ങനെയാണ് ഞങ്ങള് യാത്ര പുറപ്പെടുന്നത്...

യാത്രയുടെ ദൈര്‍ക്ക്യവും, വിശ്രമകേന്ദ്രങ്ങളും, സന്ദര്സ്സിക്കാന്‍ പറ്റുന്ന ഉല്ലസകെന്ദ്രങ്ങളും google map-എല്‍ നോക്കി ലിസ്റ്റു ചെയ്തു.

പ്ലാന്‍ ഇങ്ങനെ

June 26 2010 ശനിയാഴിച്ച..
3 am to 6 am - മൈസൂര്‍ . കൊട്ടാരത്തില്‍ കുറച്ചു photo session.
7 to 9 ഗൂടല്ലൂര്‍ . Breakfast അവിടുന്ന്.
10 to 12 മഞ്ചേരി . പോണവഴിക്ക് കുറച്ചു തേയില തോട്ടമുണ്ട് . കുറച്ചു സീനരീസ് അവിടെ പിടിക്കാം.
1 pm to 3 pm പെരുന്തല്‍മന്ന . Lunch അവിടുന്നു.

അവിടെന്നു രണ്ടു പേരും അവരവരുടെ വീടിലോട്ടു...

പ്ലാന്‍ എല്ലാം കൊള്ളാം, ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്. വണ്ടി പഴയതാണ് എന്ന ഒരു പ്രശ്നം ഒഴിച്ചാല്‍ ബാക്കി എല്ലാം ഓകേ. ഒരു പ്രക്ടിസിങ്ങിനു വേണ്ടി അന്ന് ഓഫീസിലേക്ക് ഞാന്‍ ബുള്ളടിലാണ് പോയത്. ഒരു എലുംബനായ ഞാന്‍ ബുള്ളട്ടെല്‍ വരുന്നത് കണ്ടു ഓഫീസിലെ സ്ത്രീജനങ്ങള്‍ അന്ന് കുറച്ചു ബഹുമാനം തന്നു.. പ്രാക്ടീസ് ട്രിപ്പ്‌ വല്ല്യ പ്രശ്നം ഒന്നും ഉണ്ടായില്ല.. ഇടക്കാശാനോന്നു നിന്നു, പക്ഷെ അടുത്ത സെകണ്ടില്‍ ഒറ്റയടിക്ക് സ്റ്റാര്‍ട്ട്‌ ആകുകയും ചെയ്തു.

യാത്ര പോകുനതിന്റെ തലേന്ന് കിടന്നിടുരക്കം വരുനില്ല, രാവിലെ മൂന്ന് മണിക്ക് എഴുനെല്കണം, കുളിക്കണം, പല്ലുതെക്കനം... ദൈവത്തെ മനസില്‍ നന്നായി പ്രാര്‍ത്ഥിച്ചു ഉറകതിലോട്ടു വഴുതി വീണു..

മൂന്നരയയപ്പോള്‍ മച്ചാന്‍ വന്നു കുലുക്കി വിളിച്ചു, അവന്‍ കുളിച്ചു കുട്ടപനായി നില്കുന്നു... ഞാന്‍ കുളിക്കാന്‍ കേറിയാല്‍ തൊട്ടടുതോന്നും യാത്ര തുടങ്ങല്‍ പറ്റിലാ.. അതുകൊണ്ട് ഒരുങ്ങള്‍ പല്ലുതെക്കളില്‍ മാത്രം ഒതുക്കി. ഞാന്‍ റൂമിലെ ബാക്കിയുള്ള മഹന്‍മാരെ നോക്കി. എല്ലാ പഹയന്‍മാരും ഏതോ സുന്ദരികളെ സ്വപനം കണ്ടുരക്കമാണ്.. പള്ളി ഒഴിച്ച്..

പള്ളി പണ്ടേ അങ്ങിനെയാ.. എന്തെങ്ങിലും നടക്കനമെങ്ങില്‍ പള്ളി വേണം. ഞാന്‍ പല്ലുതേച്ചു വന്നപോഴേക്കും പള്ളി നല്ല ഒരു കട്ടന്‍ കാപ്പി രേടിയാക്കികൊണ്ടിരിക്കുന്നൂ.. കട്ടന്‍ കുടിച്ചു ഞാന്‍ ഉറക്കച്ചുവാട് മാറ്റി. തനുപ്പയകാരണം ഞങ്ങള്‍ രണ്ടുപേരും ജെകടിന്റുള്ളില്‍ കേറി. ഒരു ബാഗില്‍ ഞങ്ങള്‍ അവശ്യ സാധനങ്ങള്‍ തിരുകി കേറ്റി. ഈ യാത്രയില്‍ മൊത്തം ആലോസരപെടുതിയത് ഈ ഭാഗിന്റെ കനം മാത്രമാണ്..

മച്ചാന്‍ കീ ഓണാക്കി ഒരു ജെന്റില്‍ കിക്ക്. 'ധാക് ധാക് ധാക് 'ആ 350cc engine ഒരു മടിയും കൂടാതെ ആ കൊച്ചു വെളുപ്പാന്‍ കാലത്ത് സ്റ്റാര്‍ട്ട്‌ ആയീ. പള്ളി ശുഭയാത്ര നേര്‍ന്നു ഗേറ്റ് അടച്ചു . ബുള്ളറ്റ് ബാങ്ങലൂരിന്റെ നിഗൂടതകളിലേക്ക് ഊളിയിട്ടു.

Bangalore-സിറ്റി രാത്രിയുടെ ആലാസ്യത്തില്‍ നിന്നും പതുക്കെ ഉണര്‍ന്നു തുടങ്ങീ. നഗരം ഹാലൊജന്‍ ലൈറ്റിന്റെ സ്വര്‍ണ പ്രഭയില്‍ കുളിച്ചു നിന്നു. 30-മിനിട്ടിനുള്ളില്‍ ഞങള്‍ സിറ്റിയില്‍ നിന്നും മൈസൂര്‍ ഹൈവേ ലോട്ട് കേറി. രാവിലെ ആണെങ്ങില്‍ കുറഞ്ഞത്‌ 3 മനിക്കൊരെങ്ങിലും എടുക്കും. ഹൈ വൈയിള്‍ ട്രാഫിക് ഒട്ടും ഇല്ല, എന്നാലും 80 km സ്പീഡില്‍ പോയാല്‍ മതി എന്നു തീരുമാനിച്ചു. വണ്ടി പണ്ടത്തെ ഡ്രം ബ്രൈകന്. ചവിട്ടിയാല്‍ കിട്ടിയില്ലെങ്കിലോ..

ആകെ ഒരു ബുദ്ധിമുട്ട് തോനിയത് നമ്മുടെ ബാഗ്‌ ആണ്. അത് എച്ച് കെട്ടിയ പോലെ മുഴച്ചു നിന്നു.

ജഗടം ഒരു കുതിരയെ പോലെ മൈസൂര്‍ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുനൂ... ഒരു 100 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളൊരു ബ്രൈക്ക് എടുക്കാന്‍ തീരുമാനിച്ചു... വഴിവകതൊരു മുത്തശ്ശി ചായ കട നടതുനുട്. ഞങ്ങള്‍ വണ്ടി നിര്‍ത്തി ചൂട് ചായ മോന്തീ.. മച്ചാന്‍ ആന്മാവിനു സ്വല്പം പുക കൊടുത്തു. 100 കിലോമീറ്റര്‍ പോയതറിഞ്ഞില്ല.. ഇനി വണ്ടി കുറച്ചു തണുത്തിട്ട് മതി യാത്ര. ഞങ്ങള്‍ ചില പെണ്ണുകാണല്‍ കഥകള്‍ വിവരിചോണ്ട് സമയം കളഞ്ഞൂ. മുത്തശ്ശിക്ക് മലയാളം വല്ല്യ വശമില്ല.. ഞങ്ങളെ മാറി മാറി നോക്കി.. മുത്തശിക്ക് ചായ കാശു കൊടുത്തു ഞങള്‍ യാത്രയായി...

അടുത്ത സാരഥി ഞാന്‍ ആണ്. വണ്ടിയെ ബഹുമാനപൂര്‍വ്വം സൈഡ് സ്റ്റാന്‍ഡില്‍ നിന്നും മോചിപിചൂ... എഞ്ചിന്‍ ഇപ്പോളും ഒറ്റയടിക്ക് സ്റ്റാര്‍ട്ട്‌ ആയി. ഇപ്പോള്‍ ബാഗു മച്ചാന്റെ തോളത്താണ്.. വിക്രമാദിത്യ മഹാരാജാവിന്റെ തോളത്തു കുടിയേറിയ വേതാളത്തെ പോലെ. വേതാളം മച്ചാനെ പിന്നിലോട്ടു വലിക്കുനുടയിരുനൂ..

ബുള്ളറ്റിന്റെ 'ധക്ക് ധക്ക്' ശബ്ദം വിജനമായ ഹൈവേ യെ പ്രകമ്പനം കൊള്ളിച്ചു. യാത്രകിടയില്‍ എപ്പോളോ എഞ്ചിന്റെ ശബ്ദം മാരുനതായി തോന്നി. 4th,5th ഗിയറില്‍ വരുമ്പോള്‍ എഞ്ചിന്റെ ഗ്രിപ്പ് പോകുന്ന പോലെ. കൂടാതെ ആ 'ധാക് ധാക് ' ശബ്ദം മാറി. ഒരു സാധാരണ ബൈക്കിന്റെ മൂളല്‍ പോലുമില്ല.

അധികം സങ്കടപെടെണ്ടി വന്നില, വണ്ടി നിന്നു. ഓടിവന്നതിന്റെ ആകത്തില്‍ കുറച്ചുകൂടെ മുന്നോട് നിരങ്ങി നീങ്ങി. യാത്ര മൂനിലോന്നു ദൂരം പോലും ആയില്ല. 'ഇല്ലതൂനെരങ്ങുകേം ചെയ്തു അമ്മതോടത് യെതീതുമില്ല '. ഞാന്‍ രണ്ടു മൂന്ന് വ്രഥ ശ്രമങ്ങള്‍ നടത്തി. ഒരു രക്ഷയും ഇല്ല.

വീണത്‌ വിഷ്ണുലോകം എന്നാ മട്ടില്‍ ഞങള്‍ കുറച്ചു ഫോട്ടോസ് എടുത്തു. ഞങ്ങള്‍ 'പദ്മവ്യൂഹത്തില്‍ കേറിയ അഭിമന്യുവിനെ ' പോല മൂഞ്ചിയടിചിരിക്കുകയനെന്നു ഫോട്ടോ കണ്ടാല്‍ പറയില്ല.



കുറച്ചു കഴിഞ്ഞപ്പോള്‍ മച്ചാന്‍ വണ്ടി ഒന്ന് പിടിച്ചു കുലുക്കി എന്നിട്ട് കിക്കരടിച്ചു. ഞങ്ങളെ അത്ഭുതപെടുതികൊണ്ട് എഞ്ചിന്‍ സ്ടര്ടയീ... 'യജമനെ കണ്ട കുതിരയെ പോലെ '

ഞാനാകെ ചൂളിപോയി... Enfield expert എന്നാ ലേബല്‍ എന്നെ തിരിച്ചു കൊത്താന്‍ തുടങ്ങി.. ഞാന്‍ വണ്ടിയുടെ പിന്നില്‍ ഒരു പൂച്ചയെപോലെ അനുസരണയോടെ കേറിയിരുനൂ... മച്ചാന്‍ മനോഹരമായി വണ്ടിയോട്ടി.. നിമിഷിങ്ങല്കകം ഞങ്ങള്‍ പഴയ പ്രതാപതിലോട്ടു തിരിച്ചു വനൂ.. പക്ഷേ ഇടയ്ക്കിടയ്ക്ക് ശബ്ദം മറുനുണ്ടോ എന്നോരുതോനാല്‍.. ഞങള്‍ കാര്യമാക്കിയില്ല.

അങ്ങനെ 7 മണിക്ക് ഞങള്‍ മൈസൂര്‍ പാലസിന്റെ മിന്നില്‍ എത്തി. കൊട്ടാരവാതില്‍ ഞങളുടെ മുന്നില്‍ അടഞ്ഞു കിടനൂ.. പാറാവുകാര്‍ ഞങളെ ഉള്ളില്‍ കേറാന്‍ സമ്മതിച്ചില്ല. പുരാതന കാലത്തിന്റെ ശില്പ കല നൈപുന്ണ്യം ആസ്വതികനമെന്നുടയിരുന്നു. പക്ഷെ ഞങളുടെ ഇപ്പോളത്തെ ലക്ഷ്യം വേറൊന്നായിരുന്നു.

കൊട്ടാരത്തിന്റെ മുന്നില്‍ നിന്നു കുറച്ചു ഫോട്ടോ എടുത്തു തല്ക്കാലം നിര്‍വൃതി അടഞ്ഞു.




ഞങ്ങള്‍ വീണ്ടും യാത്ര തുടര്നൂ... പയ്യേ പയ്യേ വിശപ്പിന്റെ വിളി വരന്‍ തുടങ്ങീ... നല്ലൊരു ഹോട്ടല്‍ കണ്ടുപിടികലായ് അടുത്ത സംരംഭം.

മൈസൂര്‍ ഹൈവയുടെ മോനോഹരിതയില്‍ നിന്നും വാഹനം സ്റ്റേറ്റ് ഹൈവയുടെ കുണ്ടും കുഴികളും എണ്ണാന്‍ തുടങ്ങി. വിശപ്പും ബോറടിയും കാരണം ഞാന്‍ അറിയാതെ മയങ്ങി പോയീ.. വീണു പോകാതിരിക്കാന്‍ മച്ചാനെ ഞാന്‍ കെട്ടിപിടിച്ചു ഇരുന്നു. മയക്കത്തില്‍ നിന്നെനീട്ടപ്പോള്‍ ഞങ്ങള്‍ ഒരു മലയാളീ ഹോടലിന്റെ മുന്നില്‍ എത്തീ. ഞാന്‍ മയങ്ങിയത് മച്ചാന്‍ അറിഞ്ഞു പോലുമില്ല.

ഹോടലില്‍ നല്ല ഭക്ഷണവും, പാര്‍ക്കിംഗ് സ്ഥലവും, ടോയിലട്ടും ഉണ്ട്. ഒരു സൈഡില്‍ ഇളനീര്‍ കരിക്ക് അടുക്കിവെച്ചിരിക്കുന്നു. രാവിലെ നടത്താന്‍ വിട്ടുപോയ പ്രഭാത കൃത്യങ്ങളൊക്കെ നിറവേറ്റി ഞങ്ങള്‍ റെഡിയായി... ഇതിനിടക്ക് ഒരു ചെറിയ ഷോപ്പിങ്ങും നടത്തി.

ബൈകിലാണ് നാട്ടില്‍ വരുനതെനു വീട്ടില്‍ പറഞ്ഞട്ടില. അതറിഞ്ഞാല്‍ കൂടുതല്‍ പ്രശ്നം ഉണ്ടാകുനത് അമ്മയാണ്. അമ്മമാരേ സോപിടന്‍ ഞങ്ങള്‍ ഓരോ മൈസൂര്‍ പട്ടു സാരി വാങ്ങി.

ഒരു 'റെഡ് ബുള്‍' വാങ്ങിയാല്‍ ക്ഷീണം പകുതി മാറികിട്ടും, അതിനയീ അടുത്ത് കണ്ട ബെക്കരിയില്‍ കേറി 'റെഡ് ബുള്‍' ചോദിച്ചു, കടക്കാരന്‍ ഏതോ ബിസ്കറ്റ് വെച്ചു നീട്ടി... മച്ചാന്‍ എന്നെ നോക്കി ചിരിച്ചു.

ഞങ്ങള്‍ പുരതിരങ്ങിയപോള്‍ നമ്മുടെ കരിക്കുകാരന്‍ ഇളനീരുകള്‍ നല്ല ഭംഗിയായി അടുക്കി വെച്ചുകൊണ്ടിരിക്കുന്നു. എന്നാലിനിയൊരു കരിക്കാകം എന്നായി മച്ചാന്‍. കരിക്ക് കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ എന്റെ ട്യൂബ് ലൈറ്റ് കത്തീ... ഒരു കാലി വാട്ടര്‍ ബോട്ടിലില്‍ മൊത്തം കരിക്ക് നിറക്കാം. റെഡ് ബുള്ളിന്റെ പകുതി കാശേ ആകൂ, പക്ഷേ നാച്ചുറല്‍ എനര്‍ജി ബൂസ്റെര്‍ റെഡി, അതും ഒരു ലിറ്റര്‍.

' വാട്ട് ആന്‍ ഐഡിയ സേട്ജ്ജി ' എന്ന് മനസില്‍ പറഞ്ഞോണ്ട് 4 കരിക്ക് ചെത്തി കുപ്പിയിലാക്കി.

കരിക്കുകാരന് കാശു കൊടുത്തു ഞങള്‍ രഥംതിനടുതെക്ക് നടനൂ... കരിക് ഞങളുടെ സിരകളില്‍ ചുടു രക്തം പമ്പ് ചെയ്തു തുടങ്ങിയിരിക്കുന്നൂ. ആകെ നല്ല ഉന്മേഷം. ബാഗ്യു തൂകാന്‍ മടിയായ കാരണം ഞാന്‍ മനപ്പൂര്‍വം കീ അടിച്ചു മാറ്റി ഡ്രൈവിംഗ് സീടിലോട്ടു ചാടിക്കേറി.

മച്ചാന്‍ പിന്നില്‍ കേരുനതിനിടക്ക് എന്തോ കണ്ടു ഞെട്ടി സ്ടക്കായി നിന്നു. ഞാന്‍ നോക്കുംപോലുണ്ട് നമ്മുടെ വണ്ടിയുടെ എയര്‍ ഫില്‍ട്ടര്‍ ഊരികിടക്കുന്നി. ആരോ ഇടിച്ചു പല്ല് കോഴിച്ച പോലെ...

അപ്പോളാണ് കാര്യം പിടികിട്ടിയത്. ബൈക്ക് ഇടക്ക്ഉ ഓഫായി പോയത് തൊട്ട് ആ സുനാപ്പി വര്‍ക്ക് ചെയുനില്ല. എയര്‍ ഫില്ടരിംഗ് ഒന്നും ഇല്ലാതെയാണ് എത്രയും നേരം വണ്ടി ഓടിയത്. വെറുതെ അല്ല ബുള്ളറ്റിന്റെ ശബ്ദം വരാതിരുന്നത്. എന്നാലും ഈ പഹയന്‍ എത്രയും നേരം ഒരു കുഴപ്പവുമില്ലാതെ ഞങളെ ഇവിടം വരെ എതിച്ചല്ലോ... സമ്മതിച്ചു. ലവന്‍ പുലി തന്നെ..

കരിക്ക്ചേട്ടന്‍ ഞങ്ങള്‍ക്ക് അടുത്തുള്ള വര്‍ക്ക്‌ഷോപിലോട്ടുള്ള വഴി പറഞ്ഞു തന്നു... ഒടിഞ്ഞു തൂങ്ങിയ പല്ലും തൂകിപിടിചോണ്ട് ഞാന്‍ പിന്നില്‍... കീ തിരിച്ചു കിട്ടിയ സമാധാനത്തില്‍ മച്ചാന്‍ മുന്നില്‍.

പുരാണത്തില്‍ ദശരഥന്‍ തേര് തെളിക്കും പോലെ മച്ചാന്‍, കൈകേയിയെ പോലെ ഞാന്‍ പിന്നില്‍ എയര്‍ ഫില്റെരിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ കഷ്ടപ്പെട്ട് കൊണ്ടിരുന്നു. ഇതിനെല്ലാം സാക്ഷിയായി വേതാളം എന്റെ തോളില്‍ തൂങ്ങി കിടന്നു. അവസാനം ഞങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തീ...

ദശരഥനെ പോലെ നമ്മുടെ മച്ചാന് എനിക്ക് വരം ഒന്നും തന്നില്ല. :( തന്നെങ്ങില്‍ ഞാനാദ്യം ചോദിക്യ ഈ വണ്ടിയാണെന്ന് മചാനറിയാം.

ഷോപ്പ് ഉടമയുടെ പേര് 'സലിം ഭായ് '. Enfield പണിക്കാരെല്ലാം ഒരു പ്രത്യേക മനസ്ഥിതി ഉള്ളവരാണ്. ഏതു പാതിരാത്രിക്കും സഹായിക്കാന്‍ അവര്‍ റെഡി. എനികിത് രണ്ടു മൂന്ന് വട്ടം അനുഭവം ഉള്ളതാ.. നമ്മുടെ സലിം ഭായ്ഉം ആകൂടത്തില്‍ തന്നെ.

ബുള്ളറ്റിന്റെ ആടിയ പല്ല് തിരിച്ചു ഫിറ്റു ചെയ്യാന്‍ ഒരു പ്രത്യേക നീളമുള്ള സ്ക്രൂ വേണം. പുള്ളി അടുത്തുള്ള കടയില്‍ സ്ക്രൂ വാങ്ങാന്‍ പോയീ... ഇതിനിടക് മച്ചാന്‍ അറിയാതെ മച്ചാന്റെ കുറച്ചു ഫോട്ടോസ് (ഊരയ്ക്ക്‌ കായും കൊടുത്തു നിക്കുന്ന ),ഞാന്‍ മൊബൈലില്‍ പകര്‍ത്തി...


ഭായീ വണ്ടിയുടെ ഒടിഞ്ഞ പല്ല് ശരിയാക്കിത്തന്നു. വണ്ടി പഴയ കണ്ടിഷന്‍ ആണോ എന്നു ഒരു ടെസ്റ്റ്‌ ഡ്രൈവ് നടത്തി സര്ടിഫി ചെയ്തു. ആ ബുള്ളറ്റു സ്നേഹി ഞങ്ങളോട് ആകെ 10 രൂപയെ വാങ്ങിയോള്ളൂ.

ഇന്‍ഡ്യയില്‍ എവിടെ പോയാലും ഈ ബുള്ളറ്റു സ്നേഹികളുടെ കൂടായ്മ എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. എത്ര നാട്ടപതിരാക്ക് പോലും സഹായിക്കാന്‍ അവര്‍ റെഡിയാണ്. ഒരുപരിജയവും ഇല്ലാത്ത ഞങ്ങളെ ഒരുമിച്ചുനിര്തുന്ന ആ സ്നേഹം ഈ ബുള്ളറ്റു തന്നെ.


സലിം ഭായിക്കും കൂടര്‍ക്കും നന്ദി പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു. ഗ്രാമ വഴികളുടെ യാത്രതുടര്നൂ. ഇടക്ക് ഒരു ബുള്ളറ്റ് ദമ്പതിമാര്‍ ഞങളെ അഭിവാദ്യംചെയ്തു കടന്നു പോയീ.


വഴിയരുകില്‍ കുറെ അരയാല്‍ മുത്തശ്ശിമാര്‍ മുടി കെട്ടഴിച്ചു ഫോട്ടോക്ക് പോസ് ചെയ്തുനില്‍ക്കുന്നു..

ഒരു മണിക്കൂര്‍ കഴിഞ്ഞപോഴേക്കും ഞങള്‍ തമിഴ്നാട്‌ ബോര്ടരെത്തി. ഇനി വീരപ്പന്‍ നാട് വാണ സ്ഥലമാണ്.. ബന്ദിപൂര്‍ കടിലൂടെ ഞങ്ങള്‍ യാത്ര തുടര്നൂ..

കഴിഞ്ഞ പ്രവിസ്യം ഇതു വഴി കടന്നു പോയത് രാത്രിയാണ്‌. അതുകൊണ്ട് കാട് ആസ്വതിക്കാന്‍ പറ്റിയില്ല.
മാത്രവുമല്ല അന്ന് റോട്ടില്‍ ഒരു ആനകൂട്ടാതെ കണ്ടു. കുറെ ആനകുട്ടികളും, പിടിയാനകളും, കൊമ്പന്‍ മാരും. ആനകുട്ടികള്‍ ഓടികളിക്കുകയായിരുന്നു. ആ കാഴ്ച എനിക്ക് രസകരമായി തോന്നി. അന്നെന്റെ ഒപ്പം പ്രദീപ്‌ ആയിരുന്നു. അവന്‍ അതിന്റെ ഭീകരാവസ്ഥ മനസിലാക്കി. പിന്നീടുള്ള ഞങ്ങളുടെ യാത്ര മുഖ്യമന്ത്രിയെ പോലായിരുന്നു. മുന്നിലും പിന്നിലും escort വണ്ടികള്‍, പോലീസ് ജീപോന്നും അല്ല... രണ്ടു പാണ്ടി ലോറികള്‍. ഞങ്ങള്‍ ആ sandwich യാത്ര കാടുതീരുവോളം തുടര്‍ന്ന്.പാണ്ടി ലോറി ഞങ്ങളെ സുരക്ഷിതരായി ഒരു ലോഡ്ഗില്‍ കൊണ്ടെത്തിച്ചു.


ഇന്നു പക്ഷെ വഴികളിലുടനീളം പല തരത്തിലുള്ള ബോര്‍ഡുകള്‍, ഓരോ സ്ഥലങ്ങളും ഏതെങ്കിലും ജീവജാലതിന്റെ ആവാസ സ്ഥലമാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ കുറ്റികാട്ടില്‍ ഒരിളക്കം.

നോക്കുമ്പോള്‍ ഒരു കൂടം മാനുകള്‍... ചാടിയിറങ്ങി. ഒരു സുന്ദരി മാന്‍പേട ഫോട്ടോക്ക് പോസുചേത് നില്‍ക്കുന്നു.
അവളുടെ ഒരു ഫോടോ എടുത്തപ്പോള്‍ മച്ചനോരാഗ്രഹം ആ സുന്ദരിമാരുടെ ഒപ്പം നില്‍ക്കുന ഫോട്ടോ വേണമെന്ന്.

മച്ചാനെ കണ്ടതും മാന്‍ പേടകള്‍ പ്രാനഭായത്താല്‍ (മാനഭയം) പിന്തിരിഞ്ഞോടി . എന്നാലും കുറച്ചു ഫോട്ടോസ് തരപെടുത്തി. മാന്പെടക്കള്‍ കാട്ടില്‍ മറഞ്ഞു.

ഞങള്‍ യാത്ര തുടര്നൂ.. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഒത്ത കാടിന്റെ നടുക്ക് ഒരു ട്രാഫിക്‌ ജാം. ഒരു തമിഴ്നാട് ട്രന്‍സ്പോട്ടെശന്‍ വണ്ടി 'മുണ്ടക്കല്‍ ശേഖരനെ' പോലെ മുന്നില്‍ വഴിമുടക്കി നില്കുന്നുട്, യാത്രക്കാര്‍ തലപുരതിട്ടു ഏതോ കാഴ്ച കാണുകയാണ്. ഞങള്‍ വണ്ടി മുനോട്ടെടുതപ്പോള്‍ ആള്‍ക്കാര്‍ അങ്ങോട്ട്‌ പോകരുതെന്ന് ആങ്ങ്യം കാട്ടി, എന്നാലും ഞങള്‍ കാഴ്ച കാണാനുള്ള ആകംഷയില്‍ അവിടെത്തി. നോക്കുമ്പോള്‍ ഒരു കുട്ടി ഗജവീരന്‍ പൂഴി സ്നാനത്തിലാണ്. അവനെയും ക്യാമറയില്‍ പകര്‍ത്തി. പക്ഷെ മച്ചനിപ്പ്രവിസ്യം ഒരു ഗ്രൂപ്പ് ഫോടോ എടുക്കണമെന്ന ആവിശ്യം ഉന്നയിച്ചില്ല. ചിലപ്പോലവനോടുള്ള ബഹുമാനം കൊണ്ടായിരിക്കും. അവനോടു യാത്രപറഞ്ഞു ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി.


യാത്ര ആങ്ങനെ ഊടിയിലോട്ടു തിരിയുന്ന ജങ്ങ്ഷനില്‍ എത്തീ. അവിടുന്നി വലത്തോട്ട് പോയാല്‍ മഞ്ചേരി. നേരെ പോയാല്‍ ഊട്ടി. നേരെ പോകനമെന്നഗ്രഹമുണ്ട്, പക്ഷെ രണ്ടാളുംലീവ് ഒന്നും പറഞ്ഞിട്ടില്ല. ഒറ്റദിവസം കറങ്ങിയാല്‍ ഒന്നാവുകയുമില്ല. ഞങള്‍ വലത്തോട്ട് തിരിഞ്ഞു മഞ്ചേരി ലക്ഷ്യമാക്കി കുതിച്ചു. ഒരിടത്തൊരു ചെറിയ നീര്‍ത്തടം, യാത്ര ക്ഷീണം മാറ്റാനായി കുറച്ചു നേരം അവിടെ ചിലവഴിച്ചു.

വനത്തിന്റെ എല്ലാ പുണ്യവും ഏറ്റു വാങ്ങി ആ ചെറു പുഴ ഒഴുകുകയാണ്. ആ നദിയുടെ തെളിര്‍മയും കുളിര്‍മയും, തെന്നലും ഞങ്ങളുടെ ക്ഷീണം മാറ്റി. ഉച്ചഭാക്ഷനതിനുള്ള സമയമായീ.. ഈ കാട്ടിലാര ഭക്ഷണം വെച്ച് തരാന്‍.. ഞങള്‍ വണ്ടിയുടെ സ്പീട് കൂടി. ഉച്ച ഭക്ഷണം എന്നാ കേരളത്തിലെതീട്ടു മതീ എന്നു തീരുമാനിച്ചു, പൊരിച്ച മീനും കൂട്ടി ഉണ്ടിട്ടു നളുകുരെ ആയി. ഞങ്ങള്‍ ഗിയറുകള്‍ ഒരനായി മാറ്റി കൊണ്ടിരുന്നു.

മഞ്ചേരി ചുരം ഇറങ്ങി ഞങ്ങള്‍ മലയാളി മണ്ണില്‍ കാല് കുത്തി. മൂന്ന് തെക്കന്‍ സംസ്ഥാനങ്ങള്‍ കണ്ട നിര്‍വൃതിയില്‍ ഞങള്‍ ഒരു ഹോട്ടല്‍ തപ്പി നടന്നൂ...

കാട്ടില്‍ ഹോടല്‍ ഇല്ലാത്ത കാരണമാണ് ഭക്ഷണം കഴികതതെങ്ങില്‍, ഇപ്പോള്‍ ഹോടലിന്റെ ആധിക്യം കാരണം ഏതില്‍ കേരനമെന്ന കന്ഫുഷനില്‍ ആണ്. ഒരു തിരകില്ലാത്ത ഹോട്ടല്‍ കണ്ടു പിടിച്ചു. ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിചിട്ടാകാം യാത്ര എന്നു തീരുമാനിച്ചു കേറിതാണ് ഈ ഓണം കേരഹോടലില്‍. ഞങള്‍ ചെല്ലുംബോള്‍ വൈറ്റെര്സ് ഈച്ചയാട്ടി ഇരിക്ക്യരുന്നു, ഞങ്ങള്‍ ഭക്ഷണം കഴിച്ചു പകുതി ആയപോളെക്കും ഹോടാല് മൊത്തം ആളായി. വിശ്രമിക്കാനുള്ള ഞങളുടെ തീരുമാനം മാത്രം നടനില്ല. അവിടുന്ന് പുരപെട്ടപ്പോള്‍ സമയം 2 മണി. ഞങളുടെ പ്ലാന്‍ പ്രകാരം ഇപ്പോള്‍ പെരുന്തല്‍മാന്ന എത്തേണ്ടതാണ്. പക്ഷെ ഭക്ഷണം കഴിച്ചതോടെ യാത്രക്കുള്ള മൂട് പോയീ. മാത്രോഅല്ല സൂര്യന്‍ ഞങളുടെ കരിക്ക് എനര്‍ജി മൊത്തം ഊട്ടികുടിച്ചിരുന്നു... കരിക്ക് ബോട്ടില്‍ കാലിയുമയീ. നാളികേരത്തിന്റെ നാട്ടില്‍ ഒരു കരിക്ക് ബാര്‍ പൊലുമില്ലതതു ഞങ്ങളെ അല്ബുതപെടുത്തി.

മൈസൂര് വരെ 80 കിലോ മീറെര്‍ സ്പീടയിരുനെങ്ങില്‍, ഇപ്പോളത് നേര്‍പകുതി. എങ്ങനെ എങ്കിലും വീടെതിയാല്‍ മതിഎന്നയീ... ഇനി പെരുന്തല്‍മന്നക്ക് 40 കിലോമീറെര്‍ കൂടോണ്ട്. പുറകില്‍ തൂങ്ങുന്ന ബാഗ്‌ എവിടെ എങ്കിലും വലിചെരിയനമെന്നു തോണി. കലുമുട്ടിനു ഭയങ്കര വേദന. കഴിഞ്ഞപ്രാവിശ്യം വന്നപ്പോള്‍ ഈ പ്രശ്നം ഒന്നും ഉണ്ടായില്ല. കാരണം ലഗജെല്ലാം ഞങള്‍ വണ്ടിയുടെ രണ്ടു സൈഡിലായി കെട്ടി വെച്ചിരിക്കുകയായിരുന്നു.


ബോറടി മാറ്റാന്‍ ഞങ്ങള്‍ മാറി മാറി ഓട്ടി. ഇനി പെരുന്തല്‍ മണക്കു 6 കിലോമീറ്റര്‍ ബാക്കിയുണ്ട്. പെട്ടനു മനസ്സില്‍ ഒരു ചാഞ്ചാട്ടം , 'പടിക്കലെത്തി കാലം ഒടക്കാന്‍ പോവുകയാണോ ' എന്നൊരു തോനാല്‍. ഇനി എന്ത് വരാന്‍, പെരുന്തല്‍മന്ന യെതാരയില്ലേ. എന്തിനു പേടിക്കണം . ഞാന്‍ ഉള്ളില്‍ ധൈരം സംഭരിച്ചു...

ഞങളുടെ മുന്നിലൊരു പച്ച ബോര്‍ഡ്‌ കണ്ടു , ഏതോ ഒരു പുഴ അടുത്തെവിടെയോ ഒഴുകുനുട്. അതിനെ പറ്റിയുള്ള വിവരണമാണ് ബോര്‍ഡില്‍. പുഴയുടെ പേരൊന്നും വായിക്കാനുള്ള സമയം കിട്ടിയില്ല. മച്ചാന്‍ നല്ല സ്പീടിലാണ് ഓടിക്കുനത്. ഒരു വളവു തിരിഞ്ഞപ്പോള്‍ ഒരു മനോഹരമായ പാലം കണ്ടു. ഒരു 2oo മീടര്‍ നീളം കാണും, പണ്ടത്തെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ തിരിശേഷിപ്പ്.

നമ്മുടെ റോഡിനു നല്ല വീതിയുണ്ട്, പക്ഷെ പാലത്തിനതില്ല. മച്ചാന്‍ റോഡിന്‍റെ ഒരു സൈഡ് കൂടെയാണ് വണ്ടി ഓടികുനത്, വളവു തിരിഞ്ഞാല്‍ പാലത്തെ കേറും, പലതോടടുക്കും തോറും റോഡിന്‍റെ വീതി പെട്ടന്ന് കുറഞ്ഞു, വണ്ടി വളച്ചിട്ടു കിട്ടുനില്ല. കലമുടച്ചോ ഭഗവാനെ എന്നോര്‍ത്ത് കണ്ണടച്ചിരുന്നൂ... ഭാഗ്യം കണ്നുതുരനപോള്‍ ഞങള്‍ നാലുപേര്‍ പാലത്തില്‍ തന്നുണ്ട്. നദി അടിയില്‍കൂടെ സമാധാനമായി ഒഴുകുന്നു... ആ വളവെങ്ങനും ഓടിഞ്ഞില്ലരുന്നെങ്ങില്‍ ഒന്നെങ്കില്‍ ഞങ്ങള്‍ നീന്തല്‍ പഠിക്കുമായിരുന്നു, അല്ലെങ്ങില്‍ പറക്കാന്‍ (നരകത്തിലോട്ടു). പക്ഷെ ആയുസിന്റെ ബലം കൊണ്ടും മച്ചാന്റെ ഡ്രൈവിങ്ങ് വൈഭവം കൊണ്ടും ഞങള്‍ രക്ഷപെട്ടു.

ആങ്ങനെ പെരുന്തമാന്ന അങ്ങടീലെതീ. വേതാളത്തെ ഞാന്‍ മച്ചാനെ ഏല്‍പ്പിച്ചു.. എന്നെ ബസുകെറ്റി വിട്ടു മച്ചാന്‍ എടപ്പാള്‍ റൂട്ട് വെച്ചു പിടിച്ചു. ബസിലിരുന്നു ഞാന്‍ ഉറങ്ങീ... വീടെത്തും വരെ. വീടിലെതീടും ആ പരുപാടി തുടര്‍ന്നു. പിറ്റേന്ന് രാവിലെ എണീടപോള്‍ സന്ധികല്‍കൊക്കെ നല്ല വേദന. വേദന മാറാന്‍ ധന്വന്തരി കുഴംബിട്ടു ഒന്ന് തേച്ചു കുളിച്ചു. കുഴമ്പ് ഉഗ്രന്‍ സന്ധി വെതനയെല്ലാം എരുമേലി കടന്നു.

ഞാന്‍ വാങ്ങിയ പട്ടു സാരി അമ്മക്ക് കൊടുത്തു. അമ്മക്ക് സാരി ഇഷ്ടപ്പെട്ടു. അച്ഛനു ചെറിയ കുറുമ്പ്, അടുത്ത ബുള്ളടു യാത്രയില്‍ അതിനു പരിഹാരം കാണാമെന്നു സമാധാനിപ്പിച്ചു. ഞാന്‍ യാത്രയെ പറ്റി മനോഹരമായീ പൊടിപ്പും തൊങ്ങലും വെച്ചു വിവരിച്ചു. അമ്മക്ക് ചെറിയ പരിഭവം തോനിയെങ്കിലും, മൈസൂര്‍പട്ടില്‍ അതെല്ലാം വല്സല്യമായി മാറി.

ഈനു ദിവസം ഓഗസ്റ്റു 19. ഞാനിപ്പോള്‍ ഒരു മാസം മെഡിക്കല്‍ ലീവിലാണ്‌. ഒരു സുഖ ചികിത്സ. കര്കിടകത്തില്‍ ഉഴിച്ചില്‍ ഭാഹുകേമം എന്നു കര്ന്നവന്മാര്‍ പറയും. പക്ഷെ ഇതതല്ല, അന്ന് തൂകിയ ബാഗ്യിന്റെ കനം എന്റെ നട്ടെല്ലില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇലയിലെ നുള്ളികളയം എന്നു വൈദ്യര്‍ ഉറപ്പു തന്നു.

എപ്പോള്‍ രണ്ടു നേരം ഉഴിച്ചില്‍, കൈപുള്ള കഷായങ്ങള്‍, ലേഹ്യം എന്നുവേണ്ട എല്ലാ ഔഷദങ്ങളും എന്റെ ശരീരത്തിലൂടെ കേറി ഇറങ്ങി പോകുനുട്. എന്തായാലും ഈ ഓണക്കാലം ഞാന്‍ എന്നും ഓര്‍ക്കും, നമ്മുടെ ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ മനസിലാക്കി തന്ന വൈദ്യരേയും, അതനുഭാവിക്കാന്‍ അവസരം ഉണ്ടാക്കിത്തന്ന വെതാളതിനെയും.

ശുഭം.


ബീറ്റ്...

ബംഗ്ലൂരിലെ ക്യാബ് യാത്ര വളരെ പ്രസിദ്ധമാണ്. വേറൊന്നും കൊണ്ടല്ല 'വിലയോ തുച്ചം ഗുണമോ മെച്ചം'

അതുപോലൊരു യാത്രയെ പറ്റിയാണ് ഞാന്‍ പറയാന്‍ പോകുന്നത്.

ഞാന്‍ സാധാരണ volvo- ബസ്സിലാണ് ഓഫീസില്‍ പോകാറ്. ഓര്‍ഡിനറി BMTC- ബസ്സു വന്നാല്‍ ഞാന്‍ ബസ്സിനെയും അതിലെ യാത്രക്കാരെയും പുച്ഛത്തോടെ നോക്കും. എന്തിനു അഹങ്കാരം കത്തി നിന്ന സമയങ്ങളില്‍ ഞാന്‍ മണിക്കൂറുകളോളം വോള്‍വോയെയും കാത്തു ബെസ്ടോപ്പില്‍ നിന്നിട്ടുണ്ട്.

ആയിടക്കു BJP-സര്‍ക്കാര്‍ വോള്‍വോയുടെ ചര്ജുകൂടി. എന്റെ അഹങ്കാരമെല്ലാം അലിഞ്ഞില്ലാതായി... നിക്കകള്ളിയില്ലാതെ വന്നപ്പോള്‍ ഞാന്‍ പതിയെ പുല്ലു തിന്നാനും തുടങ്ങീ.

അന്ന് സമയം 10.30-AM, നമ്മുടെ ടിജോ എന്നെയും കാത്തു Silkboard ബാസ്സ്ടന്റില്‍ നില്കുനൂ. ടിജ്ജോ എന്റ്റെ ഒപ്പം കൂടിയത് വേറൊരു കഥയാണ്...


8.30 എന്ന സമയം ഉണ്ടെങ്കില്‍ ഓഫീസില്‍ ഹാജരാകുന്ന ടിജ്ജോ, എന്റെ ഒപ്പം കൂടിയതിനു ശേഷം ഓഫീസില്‍ കാലുകുത്തുന്നതു 11.30. ഞങ്ങളുടെ മാനേജര്‍ ഒരുപ്രവിശ്ര്യം എന്നോട് ദയനീയമായി പറഞ്ഞൂ...

'നീയോ കേടയീ, ഞങ്ങള്‍ ക്ഷമിച്ചു... പക്ഷെ എന്തിനാടാ നല്ല കുട്ടികളെ കൂടെ വഴിതെടിക്കുനത് ?'

ഞാന്‍ : ' എന്ത് ചെയ്യാനാ സാറേ.. ടിജോയോടു എനിക്ക് പറയാമോ ഇനിതോട്ടെന്റെകൂടെ വരേണ്ട എന്നു..'

മാനേജര്‍ ഒന്നും മിണ്ടാതെ മുഖം തിരിച്ചു നടന്നൂ...

നമുക്ക് ക്യബിലോട്ട് വരാം...

അന്ന് ഞാനും ടിജോയും കുറെ നേരം കാത്തുനിന്നിട്ടും BMTC-ബസ്സിന്റെ ഒരു പൂട പോലും വന്നില്ലാ. കാത്തുനില്പിന്നു വിരാമമിട്ടുകൊണ്ട് ഒരു Indica ക്യാബ് Silkboard വളവു തിരിഞ്ഞു ഞങ്ങളുടെ മുന്പില്‍ സഡന്‍ ബ്രേക്കിട്ടു നിന്നൂ..

സൈഡ് ഗ്ലാസ്സ് സ്റ്റൈലില്‍ താഴ്ത്തി ഡ്രൈവര്‍ വലിയ വായില്‍ ഒച്ചയിടന്‍ തുടങ്ങീ... ' ബനസങ്കരീ.. ബനസങ്കരീ ... ബനസങ്കരീ..' എനിക്ക് നമ്മുടെ ' കൊടകര.. കൊടകര.. കൊടകര..' സീന്‍ ഒര്മവനൂ.

കേട്ടപാടെ ടിജോ ഡോരുതുരന്നു ആസ്ഥനസ്തനയീ. അവനേതോ client മീടിങ്ങുണ്ട് 11.30 ക്ക്. ഗത്യന്തരമില്ലാതെ ഞാന്‍ അവനെ പിന്തുടര്നൂ. നല്ല സ്റ്റൈലന്‍ ഇന്ടേരിഅല് ഡിസൈന്‍... Indain modal bathroom-il  ഇരിക്കുനപോലുണ്ട്. :(

കേരിയപാടെ ഡ്രൈവര്‍ ഞങളെ നോക്കി ചിരിച്ചൂ എന്നിടൊരു സ്വിച്ചിട്ടു.... ഭയനകമായൊരു ശബ്ദവും കുലുക്കവും. ഹൃദയം പറിഞ്ഞുപോകുന്ന പോലോരനുഭവം.

ഭഗവാനെ.. ഭൂമി കുലുക്കമാണോ, അതോ പാണ്ടിലോറി വന്നു പാഞ്ഞു കേരീതാണോ എന്താന്നറിയില്ല... തിരിഞ്ഞു നോക്കിയപ്പോലുണ്ട് രണ്ടു സ്പീക്കര് കിടന്നലരുനൂ. കൂട്ടിനു ഒരു ട്യുട്ടെരും.

നമ്മുടെ അഭ്ടുയകാംഷി ഒരു മ്യുസിക് സിസ്റ്റം ഓണക്കിയതാണ്. തന്റെ യാത്രക്കാര്‍ ഒരിക്കലും മുഷിയരുതെന്നു ഈ വിദ്വാന് പെരുത്ത നിര്‍ബന്ധം കാണും. സംഭവം കിടിലന്‍. ഞങ്ങളുടെ ഹൃദയം ചാടി പുറത്തു വരുന്നത് പോലോണ്ട്.

യെവതെല്‍ കേറുന്ന ഹൃദുരോഗികളുടെ ദയനീയവസ്തയോര്‍ത്തു ഞാനും ടിജോയും മുഖത്തോട് മുഖം നോക്കി. ഞങ്ങളുടെ ഭാവമാറ്റം rear view mirror-ലൂടെ കക്ഷി കണ്ടൂ.

ഡ്രൈവര്‍ : ' തമിളിയനാണോ സാര്‍, തമിഴ്' സോങ്ങിരുക്ക്. വെക്കലാമാ...' എന്നും പറഞ്ഞു സുനാപ്പി പിടിച്ചു വീണ്ടും തിരിച്ചു. നേരത്തെ ഭൂകംബമാനെങ്കില്‍ ഇപ്പൂലുണ്ടായത് സുനാമിയാണ്.

ഞങ്ങളുടെ മുഖത്തേക്ക് ആകാംഷയോടെ നോക്കിനില്‍ക്കുന്ന ഡ്രൈവറെ സമാധാനിപ്പിക്കാനായി ഞങള്‍ മുഖത്ത് ചിരി വരുത്തീ...

നല്ല ഒന്നാന്തരം കാച്ചിയ വെളിച്ചെണ്ണയും തേച്ചു കുളിച്ചു, കുറിതൊട്ട്, ഓഫീസില്‍ പോകുന്ന ഞങ്ങളെ.. വെറും പീരതമിഴനാണെന്ന് തെട്ടിധരിച്ചവനെ രണ്ട് പൊട്ടിക്കാനാ തോനിയത്.

പക്ഷെ ഞങ്ങള്‍ ക്ഷമിച്ചു. വേറൊന്നും കൊണ്ടല്ല, ഇനി ഇയാളെങ്ങാനും ഞങ്ങള് വല്ല കൊണ്കിനിയോ , തെലുങ്കനോ, അതോ വല്ല പഞ്ചാബിയോ ആണെന്ന് തെറ്റിദ്ധരിച്ചു പട്ടുമാട്ടിയലുള്ള അവസ്ഥ ഓര്‍ത്തു ക്ഷമിച്ചതാണ്. ഞങ്ങള്‍ ആളെ സന്തോഷിപിക്കനെന്ന മട്ടില്‍ മുഖത്ത് വീണ്ടും ചിരിവരുത്തീ...


ഈ അപകടകാരിയായ ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ച് ചെന്നപോലാണ് കണ്ടത് ഒരു കൊച്ചു woofer-ഇരുന്നു ചിരിക്കുനൂ... പ്രതിഷ്ഠ ചെറുതെങ്കിലും അവന്‍ ഉണ്ടാക്കുന്ന ഇഫക്റ്റ് വലുതാണ്.

കള്ളനെ കണ്ടുപിടിച്ച ഞങ്ങളോട് ഡ്രൈവര്‍ വല്യ അഭിമാനത്തോടെ പറഞ്ഞൂ... ' ഇതു എന്നുടെ ഫ്രണ്ട് specialayee assembled ചെയ്തതാണ്. ചിന്ന അമൌന്റ്റ്‌... sound റൊമ്പ പ്രമാധമായിരുക്ക്... ' - നമ്മുടെ 'വില തുച്ചം ഗുണം മെച്ചം' മോഡല്‍..

അവന്റെ ഫ്രണ്ടിനു പ്രണാമം അര്പിച്ചുകൊണ്ട് ഞാന്‍ സീടിലോട്ടു ചെരിഞ്ഞൂ... അപ്പോളാണ് എന്റെ മനസ്സില്‍ ഇതുപോലൊരു വൂഫെരിന്റെ സംഭവം ഓര്‍മവന്നത്...



'ഈ അടുത്തകാലത്ത്‌ ഞങ്ങള്‍ കുറച്ചു പേര്‍ NK-യുടെ വീട്ടില്‍ ഒത്തു കൂടി.. ഞാന്‍ , ബിനില്‍, മച്ചാന്‍ പിന്നെ NK-യും... ക്യാംബസീന്നു പിരിഞ്ഞിട്ടു ഇപ്പോള്‍ വര്‍ഷം 4 കഴിഞ്ഞൂ. പഴയ ഓര്‍മ്മകള്‍ അയവിരക്കികൊണ്ട് ഞങ്ങള്‍ അവന്റെ കാറില്‍ കേറി കോഴിക്കോട് കറങ്ങാന്‍ പ്ലാനിട്ടു. ഉദേശം ഒരു കുപ്പി തന്നെ..

വണ്ടി നമ്മുടെ പഴയ ഗജകേസരി ambassador. എനിക്കും മച്ചാനും ഈ വണ്ടിയോട് ഭയങ്കര ബഹുമാനമാണ്...



പണ്ട് REC-യില്‍ പഠിക്കുന്ന കാലം... പല പല കമ്പനികള്‍ വന്നു പിള്ളേരെ മൊത്തം തൂത്തുവാരി കൊണ്ട് പോയീ.. ഒരുത്തന്‍ പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ലാ.. ഞങ്ങളെ വേണ്ടത്തവര്‍ക്ക് ഞങ്ങള്‍ക്കും വേണ്ടാ എന്നാ മട്ടില്‍ ഞങ്ങളും ജിവിതം തള്ളിനീക്കി...

ആയിടക്കാണ്‌ ഞാനും മച്ചാനും NK-ക്ക് പനിപിടിച്ചപ്പോള്‍, അവനേം കൊണ്ട് വീട്ടീ പോയത്... അവനോടുള്ള അനുകമ്പ കൊണ്ടൊന്നുമല്ല, അവിടെ സ്വയമ്പന്‍ നാടന്‍ കള്ള് കിട്ടും. ഞങ്ങള്‍ അവിടെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ഡിങ്കന്റെ ഫോണ്‍ വന്നൂ....

'പ്ലസിമെന്റിന്റെ അവസാനത്തെ വണ്ടി നാളെ എത്തും.. അതിലെങ്ങിലും കേറി കൂടി എന്റെ മനം കക്കിനെടാ...'.

ഞങ്ങള്‍ക്കിത്‌ വലിയ സംഭാവമായീ തോനിയില്ലാ. പക്ഷെ ഈ വിവരം NK-യുടെ അച്ഛന്റെ ചെവിയിലുമെത്തി... പുള്ളിയെ ഞങ്ങള്‍ ബഹുമതോടെ 'മാഷെ' എന്നാണ് വിളിക്കാറ്.

മാഷിനു ഞങ്ങളുടെ ആഗാമാനോധേശ്വം നേരത്തെ പിടികിട്ടിയിരുനൂ... മാഷ് ഞങ്ങള്‍ക്ക് മനോഹരമായേ പണി തന്നു... മാഷ്‌ വേഗം തന്റെ ഡ്രൈവറെ വിളിച്ചു ഞങളെ പിറ്റേന്ന് രാവിലെ ക്യാമ്പസില്‍ കൊണ്ടാക്കാനുള്ള ചട്ടം കെട്ടി. എന്നിടോരുപദേശവും...

' എടൊ സാമൂഹ്യ വിരുദ്ധരെ (മാഷ് എല്ലാ ചെരുപകരെയും തമാശക്ക് വിളിക്കുന്ന പേരാനത്) ഇതു നല്ല വര്കതുള്ള വണ്ടിയാ... ഇതേ യാത്ര ചെയ്യുമ്പോള്‍ എന്റെ ഫ്രെണ്ടിനു lottery അടിച്ചു, എന്തിനു ഇതേ സിനിമക്ക് പോയാല്‍ ടിക്കെറ്റ്‌ ഒറപ്പ്... ഇനി നിങ്ങള്ക്ക് ജോലി കിട്ടിയില്ലെങ്ങില്‍ വണ്ടികൂലി ഞാന്‍ അങ്ങോട്ട്‌ തരും...'

NK- പയ്യെ ഞങ്ങളോട് : ' സരിയാട... എവതെല്‍ കുപ്പി വാങ്ങാന്‍ പോയാല്‍ ഒരിക്കലും വേരുങ്കയ്യോടെ മടങ്ങിയിട്ടില്ലാ...'.
മച്ചാന്‍ : ' പോയത് നീ ആരിക്കും... മിനിമം ഒരു വാറ്റ് എങ്കിലും ഒപ്പിക്കും...'.

ദിങ്കനോടുള്ള പേടികൊണ്ടും , മാഷിനോടുള്ള മമത കൊണ്ടും അവസാനം ഞങള്‍ കള്ളുഷാപ്പ് പ്ലാന്‍ മാറ്റി. കൂടാതെ ജോലി എങ്ങാനും കിട്ടിയാല്‍ അതിന്റെ പേരില്‍ ലൈസന്സോടുകൂടെ കുടികമല്ലോ...

അന്ന് വന്ന കമ്പനി മാനേജര്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്താ പാപം കൊണ്ടോ, അതോ അവരുടെ കഷ്ടകാലം തുടങ്ങനിരിക്കുന്നകൊണ്ടോ, എനിക്കും മച്ചാനും അന്ന് ജോലി കിട്ടി...

ഈ വാര്‍ത്തകെട്ടു നമ്മുടെ മാഷ് വരെ ഞെട്ടിപോയീ. പിന്നെത്തെ പുകില് പറയേണ്ടല്ലോ, അന്ന തൊട്ടു REC- ഷാപ്പുകളിലും , ബാലുശ്ശേരി ഷാപ്പുകളിലും ലിസിന്സോടുകൂടെ നര നായട്ടയിരുനൂ....

ആന്നുതൊട്ട് ങ്ങള്‍ക്ക് ഈ ഗജകെസരിയോടു പെരുത്ത്‌ ബഹുമാനമാണ്....


അന്ന് രാവിലെ കോഴിക്കോട് പോകാന്‍ഞങ്ങള്‍ രേടിയായികൊണ്ടിരിക്കുമ്പോള്‍, മാഷ് മുണ്ടും മുറുക്കിയുടുത്തു ഫ്രെണ്ട് സീറ്റില്‍ കേരിയിരുനൂ.. മാഷ്‌ ഞങ്ങളുടെ കള്ളകളികള്‍ ഒറ്റയടിക്ക് മനസിലായീ..

ഞങ്ങള്‍ വല്ല അലമ്പും കാണിച്ചാല്‍ കണ്ട്രോള്‍ ചെയനായി ഒരു കാരണോര്‍ ഉള്ളത് നന്നായിരിക്കും എന്നാണ് മാഷിന്റെ ഭാഷ്യം...


'എന്നെ കണ്ടാല്‍ ഒരു പോലീസും വണ്ടി തടയില്ല... അതുകൊണ്ട് ഞാന്‍ ഇവിടിരുനോളാം...' എന്നിട്ട് NK-യോട് 'ഡ്രൈവര്‍ നീ ധൈരമായി വണ്ടിയെടുക്കാടെ ' എന്നു ഓര്‍ഡര്‍ കൊടുത്തൂ.. NK- ഗത്യന്തരമില്ലാതെ ഡ്രൈവര്‍ സീറ്റില്‍ ഇരുനൂ...

അങ്ങനെ ബാക്കിയായ ഞങ്ങള്‍ 3-പേര്‍ ബാക്ക്സീറ്റില്‍ കേരാനായീ ഡോര് തുറന്നപ്പോളുണ്ട് ഒരു മരപെട്ടി സീറ്റില്‍ സ്ട്യിലയിരുന്നു വിശ്രമിക്കുനൂ.. പെട്ടിയില്‍ നിന്നും ഒരു വയര്‍ സീറ്റിന്റെ അടീലോട്ടു പോയിട്ടുണ്ട്... നമ്മുടെ ടോമിയുടെ (NK-യുടെ വീടിലെ നായകുട്ടി ) കഴുത്തിലെ ബെല്ടു പോലെ...

ഞങ്ങള്‍ വണ്ടീല്‍ കേറാതെ പരസ്പരം നോക്കി നില്‍കുന്ന കണ്ടപ്പോള്‍ മാഷ് നമ്മുടെ അഞ്ഞൂറാന്‍ മോഡലില്‍ പറഞ്ഞൂ.. 'അതെടുത്തു മാറ്റി വെച്ച് കേരീനെടാ പിള്ളേരെ... '

ഞങ്ങള്‍ അനുസരിച്ചു... ഞാന്‍ ആദ്യം കേറി.. പെട്ടിയെടുത്തു മാറ്റാന്‍ ശ്രമിക്കുനതിനിടക്ക് ബിനിലും മച്ചാനും രണ്ടു സ്യ്ടില്‍ കൂടെ കേറി.. യേശുദേവനെ ക്രൂസിക്കുനതുപോലെയായി എന്റെ അവസ്ഥ... അവസാനം പെട്ടി എന്റെ മടിയിലയീ.. ഞാനത് നിധികക്കും ഭൂതത്തെ പോലെ കയ്യില്‍ പിടിചിരുനൂ.. ഈ പെട്ടിയുടെ ഒരുഭാഗത്ത്‌ സ്പീക്കര്‍ പോലെ എന്തോ ഒരു സാധനം തുരന്നു വെച്ചിരികുനൂ...

മച്ചന്കൂടെ കേറി ഡോര്‍ അടച്ചതോടെ 'രംജി റാവു speaking'- മമുകോയ കാറെ കേരുന്നപോലെയയീ ബിനിലിന്റെ അവസ്ഥ.... ഞങ്ങളുടെ സങ്കടവസ്ഥ മനസിലാക്കിയ NK- വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തോണ്ട് പറഞ്ഞൂ.... 'ഇവിടൊരു ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന ഒരു പയ്യനുണ്ട്... അവന്‍ ഭയങ്കര സംഭവമാ... അവന്‍ ഉണ്ടാക്കിയതാണീ woofer.'

അപ്പോളാണ് ഞങ്ങള്‍ക്ക് ഇതെന്താണെന്നു പിടികിട്ടിയത്. ഞങ്ങള്‍ കോര്സ്സില്‍ ഒന്നാക്കിചിരിച്ചൂ... ഇതുകേട്ട് മാഷിനു ചെരുതയീ ശുണ്ടി വന്നൂ. എന്നാ പട്ടു കേള്പിചെട്ടു തന്നെ കാര്യം എന്നു പറഞ്ഞു ഒരു new generation പാട്ടിട്ടു.

സംഭവം കിടിലന്‍ നല്ല ബീറ്റ് ഒക്കെ വരുനുണ്ട്. നിധികുംബം വളരെ മനോഹരമായ് കയ്യിലിരുന്നു ബീറ്റ് പുരപെടുവിക്കാന്‍ തുടങ്ങീ...

സംഗീതം എന്റെ കൈകളിലൂടെ സിരകളില്‍ കത്തി പടരാന്‍ തുടങ്ങീ... ഞാന്‍ സഹിച്ചിരുനൂ...

കുറച്ചു കഴിഞ്ഞപോള്‍ പട്ടു മാറീ. പക്ഷെ ബീറ്റ് മാറിയില്ല. പഴയ new generation ബീറ്റ്. സംശയ നിര്വൃതിക്കയീ ഞങള്‍ യേശുദാസിന്റെ ഒരൂ സാപ്രീയ സംഗീതം ഇട്ടു, പക്ഷെ നമ്മുടെ കുംഭാതിനൊരു കുലുക്കവും ഇല്ല. ആശാന്‍ എപ്പോളും പഴയ ബീറ്റ് മനോഹരമായീ ഉല്പാതിപിചോണ്ടിരുനൂ...

ബിനില്‍ : 'ഓഹോ എതിനകെ ഒരു മോഡല്‍ ബീട്ടെ ഉണ്ടാകനരിയൂ...'

ജ്യാള്യത മറച്ചു കൊണ്ട് മാഷ്‌ സ്വതസിദ്ധമായ സ്റ്റൈലില്‍ അടിച്ചു.. ' എടൊ ഈ മോഡല്‍ വൂഫെര്‍ നാട്ടില്‍ കിട്ടാനില്ല.. സപ്പോസ് മച്ചാന് ബീറ്റ് അവന്റെ സൈടീന്നു വേണമെന്ന് വെക്കുകാ its simple, അല്ല ഇനി ബിനിലിനു ബീറ്റ് സീറ്റ്‌ അടീന്ന് വേണമെങ്കില്‍ its quiet possible.. നമ്മുടെ പയ്യന്‍സ് ഇതിന്റെ വയറിനു നല്ല നീളം ഇട്ടിടുണ്ട് എങ്ങോട്ട് വേണമെങ്കിലും മാറ്റം... Its quiet simple and humble... മാഷ്‌ ഭയങ്കര ഗൌരവം അഭിനയിച്ചു പറഞ്ഞു നിര്‍ത്തി... ഞങ്ങള്‍ ചിരി കടിച്ചമര്‍ത്തി

NK- ഇടക്ക് കേറി പറഞ്ഞൂ... 'ഒറ്റ പ്രശ്നമേ ഉള്ളൂ... ആള്‍ക്കാര്‍ കൂടുതലുന്ടെങ്ങില്‍ woofer മ്യുസിക്കല്‍ ചെയര്‍ കളിയ്ക്കാന്‍ തുടങ്ങും.. നീ അതെടുത്തു മച്ചാന് കൊട്.. '

മച്ചാന്‍ കുറച്ചു നേരം നിധി കാത്ത ശേക്ഷം ബാറ്റന്‍ ബിനിലിനു കൈമാറി, സംഗീതം സിരകളില്‍ കത്തി പടരുന്നതിന് മുമ്പ് ബിനിലത് മാഷിനെ ഭദ്രമയീ ഏല്പിച്ചു. മാഷ്‌ കുംഭം സീടിനടിയിലോട്ടു തള്ളി പ്രശ്നം പരിഹരിച്ചു.




വണ്ടി പെട്ടന്ന് ബ്രേക്കിട്ടു നിര്‍ത്തീ... ഞാന്‍ ഓര്‍മകളില്‍ നിന്നു ഞെട്ടി എഴുനേറ്റു. മനസ് കോഴികൊട്ടുനിന്നും ബാന്‍ഗ്ലൂര് പറനെത്തി... വണ്ടി east end സിഗ്നലില്‍ കുടുങ്ങിയതാണ്. ഞാന്‍ സൈട് ഗ്ലാസ്സ് നീകി പുറത്തേക്കു നോക്കീ...

കുറെ സഖാക്കള്‍ ഞങളുടെ വാഹനത്തിലേക്ക് ഏന്തി വലിഞ്ഞു നോക്കുന്നൂ... ബ്യ്ക്കില്‍ നിന്നും, കാറില്‍ നിന്നും, എന്തിനു ബസ്സില്‍ നിന്ന് പോലും.

കാര്യം പട്ടാപകല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടി കിടന്നു കുലുങ്ങുനൂ... വല്ല അനാശാസ്യ പ്രവര്തനോം ഈ നട്ടുച്ചയ്ക്ക് നടകുന്നുടോ എന്നറിയാന്‍ നോക്കിയതാണ് സഖാക്കള്‍...

പിന്‍സീറ്റില്‍ രണ്ടു യുവാക്കളെ കണ്ടപ്പോളും , മനോഹരമായ സംഗീതം അവരുടെ കാതുകളെ താഴുകിയപ്പോലും സഖാക്കള്‍ പിന്‍ വലിഞ്ഞു... അവര്‍ ഞങ്ങളെ ദയനീയമായീ നോക്കീ...

ഞങ്ങള്‍ ഗ്ലാസ്‌ ഉയര്തീ... കൂടുതന്‍ സഹാനുകംഭ അനുഭവിക്കാനുള്ള ശേക്ഷി ഇല്ല. കൂടാതെ അവരുടെ കൂടത്തില്‍ ഞങളുടെ വല്ല സഹപ്രവര്‍ത്തകരും ഉണ്ടെങ്കില്‍ പിന്നെ പറയേണ്ട പൂരം.

ക്യാബിന്റെ ഉള്ളു, സംഗീതത്തിന്റെ (ശബ്ദത്തിന്റെ ) ആദിക്യം കൊണ്ടും, oxygen-ന്റെ ദൌര്‍ലഭ്യം കൊണ്ടും കലുഷിതമായീ... എത്രയും വേഗം ബനശന്ക്കാരി എത്താനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

ബനശങ്കരിക്ക് മുമ്പുള്ള വളവുതിരിഞ്ഞ ഉടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ജ്ഞാഗലോടൊരു ചോദ്യം,

'സാര്‍ ഉകെലുക്ക് എങ്കെ പോണം '

ഞങ്ങള്‍ : 'RV Colege'

ഡ്രൈവര്‍ : ' അപ്പടിയാ, ഇങ്കെ പാര് ( ബനശങ്കരി സിഗ്നലിലെ ട്രാഫിക് ജ്യാം ചൂണ്ടികൊണ്ട്‌ ), ഇന്ത സിഗ്നല്‍ ക്രോസ് പന്നതുക്ക് റൊമ്പ ടൈം ആയിടും, നമ്മുക്ക് ഇന്ത ഷോര്‍ട്ട് കട്ടില്‍ പോയിടാം... ഞാനും ഉണ്കളുടെ രൂടു താനെ പോരെന്‍, ഉണ്കളെ RV College മുന്നലെ ഡ്രോപ്പ് പണ്ണലാം '

ഞങ്ങളുടെ മരുപടികൊന്നും കാത്തുനില്‍ക്കാതെ ആശാന്‍ ഞങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ഇടവഴികളിലൂടെ വണ്ടി പായിച്ചു... ഞങ്ങള്‍ ഗത്യന്തരമില്ലാതെ തടവുപുള്ളികളെ പോലെ ബീട്ടും എന്നി സീറ്റിന്റെ രണ്ടു സൈടിലോട്ടു ചാരുഞ്ഞൂ...( വന്ദനത്തിലെ clymax പോലെ)

സെക്കണ്ടുകളും മിനിടുകളും പ്രകാശ വര്‍ഷം പോലെ യവനികയില്‍ മറിഞ്ഞൂ... ക്യാബില്‍ അപ്പോളും നിര്‍ബതം സംഗീതം അലതല്ലി.. നമ്മുടെ വിദ്വാന്‍ ഈ ഭീകര സംഗീതം ആവുവോളം ആസ്വതിച്ചുകൊണ്ടിരുനൂ... അവസാനം വണ്ടി RV College സ്റൊപ്പിലെത്തി.. ഡോര് തുറന്നു ഞങള്‍ പുറത്തിറങ്ങീ... ബാറില്‍ നിന്നെറങ്ങിയ കുടിയന്‍ മാരെ പോലെ ഞങ്ങള്‍ നിന്നാടീ.... ഞാന്‍ വെച്ച് വെച്ച് ഡ്രൈവറുടെ അടുതെത്തി. ഒരു 50 രൂപയെടുത്ത്‌ നീട്ടി..

ഞങ്ങളെ അല്ഭുതപെടുത്തികൊണ്ട് പഹയന്‍ 30 രൂപ തിരിച്ചു തന്നൂ.. ഞങ്ങള്‍ ഞെട്ടി. ഒരാള്‍ക്ക് മിനിമം 34 രൂപ ബസ് ചാര്‍ജു വരുന്നിടത്ത് ടിയാന്‍ ഞങ്ങളെ 10 രൂപയ്ക്കു എത്തിച്ചു.. ഞങളുടെ ഈര്ഷയും ദേഷ്യവും 20 രൂപയില്‍ ഒലിച്ചു പോയീ...

ഞങ്ങള്‍ യഥാര്‍ത്ഥ ലോകത്തേക്ക് തിരിച്ചുവരാന്‍ നടു നിവര്‍ത്തീ... എത്ര ശ്രമിച്ചിട്ടും ആ ബീറ്റ് ഞങ്ങളെ വിട്ടു പോകുനില്ലാ.. Modern Time-സിലെ ചാര്‍ളി ചപ്പ്ളിന്റെ അവസ്തയയീ ഞങ്ങളുടേത്.. ഞങ്ങളുടെ ഓരോ പ്രവര്‍ത്തിയിലും ബീറ്റ് നിഴലിച്ചു...

ഓഫീസില്‍ എത്തിയ ഉടനെ ടിജോ മീറ്റിങ്ങിനു പോയീ.. ഞാന്‍ കമ്പ്യുട്ടെര്‍ ഓണാക്കി പനികളിലേക്ക് തിരിഞ്ഞു... ടൈപ്പ് ചെയുന്നതുപോലും ബീട്ടിന്റെ തളതിനായിരുനൂ... അനാവശ്യ സ്ഥലങ്ങളില്‍ പോലും ഞാന്‍ അറിയാതെ 'Enter Key' താളാത്മകമായി അമര്‍ത്തീ...

കുറച്ചു കഴിഞ്ഞു ടിജോയുടെ ഒരു ഫ്രെണ്ട് വന്നു ചോദിച്ചു ' എന്ത് പറ്റി ടിജോക്ക് , അവന്‍ ഇടക്ക് ഇടക്ക് ഞെട്ടുനുണ്ടല്ലോ... ' ഞാന്‍ അവനോടകഥ പറയുമ്പോളും എന്റെ വിരലുകള്‍ 'Enter key'-യില്‍ ബീറ്റ് ഉള്പതിപ്പിക്കുണ്ടായിരുന്നൂ...

യശ്വന്ത്പൂര്‍ എക്സ്സ്പ്രസ്സിലെ കന്നി യാത്രാ

അവസാനം ഞാനും Blog എഴുതാന്‍ തീരുമാനിച്ചു....


അപ്പോ നിങ്ങള്‍ വിചാരിക്കും മലയാളം കൂട്ടിവായിക്കാനറിയാത്ത ഞാന്‍ എങ്ങനെ ബ്ലോഗ്‌ എഴുതുമെന്ന്? എന്നാലും വേണ്ടില്ലാ ഞാന്‍ ഇതാ തുടങ്ങീ...

സംഭവം നടക്കുനതു നമ്മുടെ മുന്‍ കേന്ദ്ര റെയില്‍വേ സഹ മന്ത്രി ' അഹമ്മദു സാഹിബ്‌ ' കനിഞ്ഞരുളി  തന്ന Yeswanthpoor കണ്ണൂര്‍ expressil.ഞങ്ങള്‍ ബംഗ്ലൂര്‍കാര്‍ക്ക് ഈ train ഒരു ആശ്വാസം ആണ്.

എന്നത്തേയും പോലെ അന്നും ഞാന്‍ ഓടിപിടിച്ചു Railway station-ലെത്തീ. അവിടെ നമ്മുടെ ശകടം തീ തുപ്പാനയീ കല്‍ക്കരിയും തിന്നു ഏമ്പക്കം വിട്ടു കിടക്കുന്നൂ...

സമയം 7.50 PM, രഥം 8 മണിക്ക് പുറപ്പെടും. സാരഥിയും കൂട്ടാളിയും Engine റൂമില്‍ കേറികഴിഞ്ഞൂ. ഞാന്‍ അത്താഴം രണ്ടു Good day biscuit-ലും ഒരു തണ്ണിമത്തന്‍ ജൂസിലും ഒതുക്കി. ഇന്നും ഞാന്‍ ഒരു മിനറല്‍ വാട്ടര്‍ ബോട്ടില്‍ വാങ്ങീ. ഒരു കംമ്യുനിസ്റ്റുകാരനായ ഞാന്‍ എന്തിനീ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ products വാങ്ങിയത് എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്ക് ഉത്തരമില്ല.

നമുക്ക് യാത്രയിലോട്ടു തിരിച്ചു വരാം. യാത്ര അവിചാരിതമയീ വന്നുപെട്ടതാണ്, return ticket ആണേല്‍ ഇല്ലതാനും. നമ്മുടെ മച്ചാന്‍ ( നിഷാദ്  ) 2 ticket thathkalil ബുക്ക്‌ ചെയ്തതിലോരണം നമ്മുക്ക് ഓഫര്‍ചെയ്തു.

ഓസ്സിക്കു കിട്ടിയതലേ, നാടൊക്കെ ഒന്ന് കണ്ടുവരം എന്നു വിചാരിച്ചു കയരികൂടിയതാണ് ട്രെയിനില്‍, എന്നിട്ടിപ്പോള്‍ ഞാന്‍ ഒറ്റക്ക് യാത്രചെയ്യണം.

 മച്ചാനെ പുതിയ മാനേജര്‍ക്ക് പെരുത്ത്‌ ബോധിച്ചു... ശനിയാഴിച്ചതെക്കുള്ള പണി കൂടെ ഇന്ന് കൊടുത്തൂ.... അങ്ങനെ യാത്ര cancelled. തത്കാല്‍ Ticket ആണേല്‍ ക്യാന്‍സല്‍ ചെയാനും പറ്റില്ല. ഈയുള്ളവന് കര്യമയീ പണിയില്ലാത്തകാരണം ട്രിപ്പ്‌ മുടക്കെണ്ടന്നു കരുതി.


പ്ലാട്ഫോമില്‍ കുറച്ചു മലയാളികള്‍ kerala രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. നാളെ ഹര്‍ത്താല്‍ ആണത്രേ. ഇന്ധന വിലകൂട്ടിയതില്‍ പ്രതിക്ഷേതിച്ചു LDF ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. ഭഗവാനെ നാളെ വണ്ടി ഇറങ്ങിയാല്‍ ഉടനെ വീട്ടിലെത്തണം, ഇല്ലേ റോട്ടീകിടക്കാം. ഇങ്ങനെ ഓരോന്നും ഓര്‍ത്തു ഞാന്‍ compartment-ല്‍ കേറി. S1-46, എന്ജിനോട് തൊട്ടടുത്ത compartment. engine-റ്റെ  താരാട്ടും കേട്ടുരങ്ങാം.


പെട്ടെന്ന് കുറെ ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളും, നമ്മുടെ മന്ത്രിപുങ്കവന്റ്റെ പേരും കൂട്ടത്തില്‍. ഹര്‍ത്താല്‍ ഇത്ര പെട്ടന്ന് തുടങ്ങിയോ എന്നുവിചാരിച്ചു ചാടിപ്പുരത്തിരങ്ങിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ ഒരു മലയാള ബാനറും തൂകി നില്കുന്നൂ... മലയാളം കൂടി വയിച്ചപോലാണ് ഇവര്‍ നമ്മുടെ കേരളസമാജ്ഹം പ്രവര്‍ത്തകരാണ്.

 ഇതു അഹമ്മത് സാര്‍ പ്രത്യേകം അലോട്ട് ചെയ്ത ട്രെയിനിന്റെ കന്നിയാത്ര ഉദ്ഘാടനം ചെയതയക്കാന്‍ വന്നതാണ്‌. ഏതായാലും കന്നിയത്രക്ക് അവസരം കിട്ടിയതില്‍ ഞാന്‍ അഭിമാനിച്ചു. ഞാന്‍ ആഹെമെദ് സാറിനെയും, കേരള സമജ്ഹം പ്രവര്‍ത്തകരെയും, കൂട്ടത്തില്‍ മച്ചാനേയും ഉള്ളാല്‍ നമിച്ചു. വണ്ടി ഡെയിലി ആക്കുക എന്നത് മലയാളികളുടെ ഒരു ചിരകാല അഭിലഷമായിരുനൂ.

തിരിച്ചു സമാധാനത്തോടെ compartment-ല്‍ കേറിയ ഞാന്‍ സൈഡില്‍ ഒട്ടിച്ച ചാര്‍ട്ട് ഒന്ന് വെരിഫൈ ചെയ്തു. ആഹാ കന്നിയാത്ര കൊള്ളാം.. ഇപ്പ്രാവിശ്യം രണ്ടു മധുര 22 കാരികള്‍ കൂട്ടിനുണ്ട്.( നമ്മുടെ cadbery ecliersinte പരസ്യം പോലെ... മോനെ മനസില്‍ ഒരു വെടി പൊട്ടി... ) ഞാന്‍ വീണ്ടും ചാര്‍ട്ടില്‍ പരതി, 2 പേരും ഒറ്റക്കാ... :) (മോനെ മനസ്സില്‍ രണ്ടു വെടി പൊട്ടി ...)

മച്ചാന് പണികൊടുത്ത മാനേജരെ ഞാന്‍ മനസ്സില്‍ നന്നിപറഞ്ഞു. ഹാ കുറച്ചു നേരം കത്തിഅടിക്കാം എന്നു വിചാരിച്ചു ഉള്ളീകയരിയപ്പോള്‍ 2 ഭയങ്കരികളും മൊബൈലില്‍ ശ്രിങ്കരിചോണ്ടിരിക്കുന്നൂ... ലൈനിന്‍റെ അപ്പുറത്തുള്ളവന്‍മാരുടെ തന്തക്കു വിളിച്ചോണ്ടു  ഞാന്‍ എന്‍റെ ലെഗേജുകള്‍ ഒതുക്കിവെച്ചു.

പ്രതീക്ഷകൈവിട്ട ഞാന്‍ compartment-ല്ലൂടെ റോന്തുചുറ്റാന്‍ തുടങ്ങീ. സാധാരണ പഴയ കൂട്ടുകാരെ കണ്ടു മുട്ടാറുണ്ട്‌. എപ്രാവിശ്ര്യവും പതിവ് തെറ്റിയില്ല. മച്ചാന്‍ പണ്ടു Rag ചെയ്തുവിട്ട 'ജൂനിയര്‍ പെണ്‍കൊടി...' കാതില്‍ Applinte സുനാപ്പി തിരുകികൊണ്ട് പാട്ടുകേള്‍ക്കുന്നൂ.. കൂടാതെ കയ്യില്‍ കടിച്ചാല്‍ പൊട്ടാത്ത english പുസ്തകവും. അഭിനവ Software Engineerude ലുക്ക്‌ ആന്‍ഡ്‌ ലുക്ക്‌.

ഞാന്‍ കൊച്ചിനെ പയ്യെ വിളിച്ചു.. കൊച്ചിനെന്നെ പിടികിട്ടി... സമാധാനം...സാധാരണ ആരും എന്നെ ഓര്‍ക്കാറില്ല. കുട്ടി എന്നെ തൊട്ടടുത്ത സീട്ടിലോട്ടു ക്ഷണിച്ചു... ഞങ്ങള്‍ കുറെ ഒഫീഷ്യല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പുതിയ ടെക്നോളജി, വര്‍ക്ക്‌ ലോഡ്, ഹൈക്ക്, റിസിഷന്‍ അങ്ങനെ പലതും.  

സംസാരം ഒഫീഷ്യല്‍ ആയതുകൊണ്ട് ബോര്‍ അടിയ്ക്കാന്‍ തുടങ്ങീ. സംഭാഷണം ആരു വെട്ടിച്ചുരുക്കും എന്നു രണ്ടാളും വിചാരിചോണ്ടിരിക്കുമ്പോള്‍, സഹയാത്രികര്‍ ഉറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങീ. ഞങ്ങള്‍ അങ്ങനെ സുകനിദ്ര ആശംസിച്ചു എഴുനേറ്റു. പോകുനതിനു മുന്‍പ് ഹര്‍ത്താലിനെ പറ്റി മുന്നറിയിപ്പ് കൊടുത്തു.  

ഒരു സുഹൃത്ത് സംഭാഷണം പോലും നടത്താത എന്‍റെ  കഴിവില്ലായ്മയെ ശപിച്ചുകൊണ്ട് ഞാന്‍ സീറ്റിലോട്ടു പോയീ.

സീറ്റില്‍ എത്തിയ ഉടനെ ഞാന്‍ E-ടിക്കെട്ടിന്റ്റെ പ്രിന്റ്റെടുത്തു confirm ചെയ്തു... ഭാഗ്യം എല്ലാം കറക്റ്റ്.. ഞാന്‍ TTR വരുനതും നോക്കിയിരുന്നു... ചെക്കിംഗ് കഴിഞ്ഞാല്‍ കേറി കിടന്നു ഉറങ്ങാമായിരുന്നു.

 5 മണിക്ക് വണ്ടി ഷൊര്‍ണൂര്‍ എത്തും. മൊബൈലില്‍ അലാറം സെറ്റ് ചെയ്തു ഇരുമ്പഴികളിലൂടെ പുറതോട്ടും നോക്കിയിരുന്നു. കെട്ടിടങ്ങള്‍ പിന്നോറ്റൊടുന്നത് ഒരു കാഴ്ചയാണ്. ഇപ്പോളും നമ്മുടെ സുന്ദരിമാര്‍ മൊബൈല്‍ തിന്നല്‍ നിര്‍ത്തിയിട്ടില്ലാ. :(

കുറച്ചുകഴിഞ്ഞപോള്‍ നമ്മുടെ TTR യേമാനെത്തീ... കാഴ്ച്ചയില്‍ ഒരു 25 വയസ്സ് പ്രായം. കൂടാതെ തമിഴന്‍. പണ്ടത്തെ ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ ഓവര്‍കൊട്ടുംതൂകി ticket വെരിഫൈ ചെയുന്നൂ. അവസാനം എന്‍റെ ഊഴം വന്നൂ, ഞാന്‍ കലുമേകാലുംകേറ്റി ടിക്കറ്റ്‌ എടുത്തു നീട്ടി. ഒപ്പം വെരിഫികേഷനായീ പാന്‍ കാര്‍ഡുംസാധാരണ അഭിനവ സായിപ്പുകരെ ഞാന്‍ ബഹുമാനികാറില്ല. കൂടാതെ ലെവന്റ്റെ പ്രായം എന്നേക്കാളും കുറവ്.


ആശാന്‍ ടിക്കറ്റ്‌ നോകീട്ടു പറഞ്ഞൂ.. ' Pay the fine 325'. ഞാന്‍ വിചാരിച്ചു ലവന്‍ എന്നെ ഒന്നാക്കിയതയിരിക്കും. ഞാന്‍ ഒരു ബഹുമാനവും കൊടുക്കാതെ വെച്ചുകാച്ചി... 'Excuse me, Why the hell should I need to pay the fine' എന്നിട്ട് ഞാന്‍ നമ്മുടെ സുന്ദരിമാരെ ഇടും കണ്ണിട്ടു നോക്കീ.


അപ്പോളാണ് നമ്മുടെ TTR സത്യാവസ്ഥ എന്നെ ബോധിപ്പിച്ചത്. ' ഇന്ത ടിക്കെട്ടില്‍ യാത്ര Hosure to Shornur only, യെവതേല്‍ Yeswanthpooril നിന്നും യാത്ര ചെയ്യാന്‍ പാടില്ല... otherwise will considered as traveling with out ടിക്കറ്റ്‌'. ഇനി ഹൊസൂരിലെത്താന്‍ 1/2 മണിക്കൂര്‍ യാത്രയുണ്ട്.


എന്‍റെ ധൈര്യം മൊത്തം ചോര്‍ന്നുപോയീ... Software Engineer ആയ എന്‍റെകയ്യില്‍ നുള്ളി പെറുക്കിയാല്‍ കാണില്ല 300 ഉലുവ. പത്താംതീ ആകുംബോളെക്കും കയ്യിലെ കാശുമൊത്തം തീരും.പിന്നെ ക്രെഡിറ്റ്‌ കാര്‍ഡില്‍ ആണ് ജീവിതം. ട്ട്യുടെ കയ്യില്‍ ഒരക്കുന്ന മെഷീന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം മോഹിച്ചു.

അപ്പോള്‍ നമ്മുടെ രണ്ടു തരുണീമണികള്‍ mobile സല്ലാപം നിര്‍ത്തി എന്‍റെ  പ്രശ്നം ശ്രദ്ധിക്കാന്‍ തുടങ്ങീ... എന്നെ ആക്കിചിരിചില്ലേ എന്ന് സംശയം... അല്ലേലും വല്ലവരും അടീ പോകുമ്പോള്‍ പമ്മി ചിരികുനത് പെണ്‍പിള്ളേരുടെ ഒരു ഹോബി ആണ്.

ജൂനിയരോട് കുറച്ചു കാശ് കടം ചോദിച്ചാലോ... അയ്യേ അത് വേണ്ടാ.... എപ്പോള്‍ രണ്ടു പെണ്ണുങ്ങളെ അറിഞൊളൂ, ജൂനിയര്‍ അറിഞ്ഞാല്‍ ലോകം മൊത്തം അറിയും. ഞാന്‍ സംരംഭത്തില്‍ നിന്നും പിന്‍വാങ്ങി..


പല്ലുകൊഴിഞ്ഞ സിംഹത്തെ പോലെനിക്കുന്ന എന്നെ കണ്ട TTR യിങ്ങനെ മൊഴിഞ്ഞൂ.. 'നീ അന്ത മൂലയ്ക്ക് പോയി നില്ല് ഞാന്‍ ടിക്കറ്റ്‌ ചെക്ക്‌പണ്ണി  തിരുപ്പി വരാം'. ഗത്യന്തരം ഇല്ലാതെ ഞാന്‍ എന്തും വരട്ടെ എന്നു കരുതി compartment-ന്‍റെ ഒരു കോണില്‍ പോയീ ഭാവ്യതയോടെ TTR-um കാത്തുനിന്നൂ.

എന്നെ എങ്ങാനും അടുത്ത സ്റ്റേഷനില്‍ ഇറക്കി വിടുമോ, അതോ സഹയാത്രികരുടെ കളിയാക്കലും സഹിച്ചുകൊണ്ട് അഭയാര്‍ത്തിയെ പോലെ നില്‍ക്കണോ. അതുമല്ല എങ്ങാനും ജൂനിയരീവഴിക്കു പോയലുണ്ടാകുന്ന ചമ്മല്‍... അങ്ങനെ പലതും എന്റെ മനസിനെ കലുഷിതമാക്കി...

Yeswanthpoor Expressile കന്നിയാത്ര ഇത്രമാനോഹരമാക്കിതന്നതിനു ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞൂ...

അവസാനം ടിയാന്‍ എത്തി... ഞാന്‍ കാണിച്ച അഹങ്കാരത്തിന് എന്നെ ഒന്നുപിടിച്ചു മെരട്ടി... ഞാന്‍ തടിതപ്പാനയീ പല കള്ളങ്ങളും പറഞ്ഞുനോക്കി. ആശാന്‍ എല്ലാം പുഷ്പ്പം പോലെ പൊളിച്ചു കയ്യില്‍ തന്നൂ.

'ഞാന്‍ ഒരു student ആണ് സാര്‍ ' യെന്നുപറഞ്ഞപ്പോള്‍ 'student-നെന്തിനാടോ PAN-card ' എന്നു തലൈവര്‍... ഉത്തരം മുട്ടിനില്‍കിന്ന എന്നെ സമാധാനിപിക്കനെന്ന മട്ടില്‍ തലൈവര്‍ ഒരു കൊലച്ചിരി ചിരിചോണ്ടിങ്ങനെ മൊഴിഞ്ഞൂ...

'ഓക്കേ ഫൈന്‍ അടെക്കേണ്ട. എവളോം യെമൌന്റ്റ് കൈയില്‍ ഇരുക്ക്‌.. നമ്മുക്ക് അഡ്ജസ്റ്റ് പണ്ണലാം.'

 ഇതു ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നൂ... അതിനാല്‍ യേമാന്‍ വരുനതിനു മുന്‍പ് തന്നെ കയ്യിലുള്ള കാശു പകുത്തു പകുതി പോക്കറ്റിലും പകുതി പേഴ്സ്സിലും ഇട്ടിരുനൂ...

ഞാന്‍ പേഴ്സ് തുറന്നു എന്‍റെ ദയനീയാവസ്ഥ തലൈവരേ ബോധിപിചൂ.. ' എന്‍റെ കയ്യില്‍ ആകെ 150/- രൂപയെ ഉള്ളൂ.. നാളെ നാട്ടില്‍ ഹര്‍ത്താലാണ്.. ഇത് മൊത്തം തന്നാല്‍ ഞാന്‍ നാളെ തെണ്ടും. '

തലൈവര്‍ എന്നെ നോക്കി ഒന്ന് ഇളിച്ചു ' നീ നാളെ അല്ലടാ ഇന്ന് തന്നെ തെണ്ടും' എന്ന ഭാവത്തില്‍.

അവസാനം പുള്ളി എന്‍റെ  പേഴ്സ് നോക്കി പറഞ്ഞു 100/- തന്നാല്‍ കാര്യം നമ്മുകൊതുക്കം... ഇനിക്ക് പുതു ജീവന്‍ കിട്ടിയ പോലെയായീ.. ലെവന്‍ എന്നെ പിടിച്ചു പുറത്താക്കില്ല.. ഞാന്‍ എല്ലാ കോട്ടയം അച്ചായന്‍മാരെയും കൂട്ട് അവസാന ബാര്‍ഗൈനിങ്ങിനോരുങ്ങി...

' സാര്‍ ഞാന്‍ 100/- തന്നാല്‍ നാളെ റെയില്‍വേ സ്റ്റേഷനില്‍ കിടക്കേണ്ടി വരും, അതുകൊണ്ട് ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കോളം... ' തലൈവരുടെ മുഖത്ത് 100 ഉലുവ നഷ്ടപെടുന്ന ഭാവമാറ്റം ഞാന്‍ ശ്രദ്ധിച്ചു.... അങ്ങനെ ഭാര്‍ഗൈനിംഗ് 50/- രൂപയില്‍ എത്തി നിന്നൂ, ഞാന്‍ 50/- ഉലുവ കൊടുത്തു പ്രശ്നം പരിഹരിച്ചു സീട്ടിലോട്ടു നടന്നൂ..

50/- പോയാലെന്ത് മാനം തിരിച്ചു കിട്ടിയല്ലോ.. ഞാന്‍ വിജയ ശ്രീലാളിതനെ പോലെ സീറ്റില്‍ വന്നിരുന്നൂ...

നമ്മളുടെ കിളികള്‍ക്ക് എന്നോടിപ്പോള്‍ ഭയങ്കര ബഹുമാനം... അവര്‍ക്ക് എന്നോട് സംസാരിക്കണം പോലും... ഞാന്‍ അവളുമാര്‍ക്ക് ' TTR മാരെ എങ്ങനെ കയ്യിലെടുക്കം ' എന്ന വിഷയത്തെ പറ്റി ഘോരം ഘോരം ക്ലാസ്സ്‌ എടുത്തു കൊടുത്തൂ... ഞാന്‍ ഒരു വലിയ സംഭവം തന്നെ.. രണ്ടു കിളികളെ ഒറ്റക്കല്ലേ handle ചെയ്യുനെ...

എന്തായാലും കന്നിയാത്ര മോശമല്ല... കിളികള്‍ എന്നെ ഒരു പുലി ആയി കരുതി തുടങ്ങീ.. വെറും പുലി അല്ല ട്രെയിന്‍ പുലി ... :)

ഇങ്ങനെ കത്തി നില്‍ക്കുമ്പോള്‍ഉണ്ടു നമ്മുടെ തലൈവര്‍ വീണ്ടും വരുനത്‌.. ഒപ്പം ഒരു ചെറുപ്പക്കാരനും... ഞാന്‍ ഒന്ന് ഞെട്ടി ...

ഭഗവാനെ ലെവന്റെ കലിപ്പ് ഇതുവരെ തീര്‍ന്നില്ലേ... ഒപ്പം വന്നവന്‍ എന്റെ സീറ്റും കണ്ണും നാട്ടാണോ വരുന്നത്. 50 ഉലവയും, മാനവും വീണ്ടും കപ്പല്‍ കയറുമോ...

പക്ഷെ യെമാന്‍റെ ഇപ്പോളത്തെ വരവിന്‍റെ ഉദേശം എന്‍റെ സീറ്റ്‌ അല്ല, മച്ചാന്‍റെ സീറ്റ്‌ ഒപ്പം വന്നവന് കൊടുക്കാനാണ്...

തലൈവര്‍ എങ്ങനെ മൊഴിഞ്ഞൂ... ' കയ്യില്‍ ഒരു seat ഒഴിവുടെങ്കില്‍ ആളെ കണ്ടു പിടിക്കല്‍ നിന്‍റെ ട്യുടിയ, അല്ലാതെ അതിനും ഞാന്‍ തന്നെ വേണമെന്നുവെച്ചാല്‍.. സീറ്റ്‌ ഇവന് കൊടുത്തോ... പറ്റിയാല്‍ എന്തെങ്കിലും തടയുമോന്നു നോക്കിക്കോ... ' എന്നിട്ട് യുവാവിനോട് ഇങ്ങനെ മൊഴിഞ്ഞൂ.. 'ഇനി ഷോര്‍ണൂര്‍ വരെ താന്‍ നിഷാദ് 29 വയസ്സ്'


'ഇപ്പോള്‍ രണ്ടാള്‍ക്കും സന്തോഷമായല്ലോ....' ഇതും പറഞ്ഞു തലൈവര്‍ അടുത്ത ഇരയെ പിടിക്കാനായി  പോയീ.. ഞാന്‍ പുതിയ മച്ചാനോട് ചോദിച്ചു എത്ര കൊടുത്തെന്നു. 100/- രൂപയില്‍ കാര്യം സാദിച്ചത്രേ...


യുവാവ്‌ 100 രൂപയ്ക്കു മച്ചാന്‍റെ സീറ്റും വാങ്ങി അതിലോട്ടു ചെരിഞ്ഞൂ..

എന്‍റെ കന്നിയാത്ര കിടിലം ' ഇന്ന് കണി കണ്ടവനെ എന്നും കണി കാണിക്കണേ ' എന്നു പ്രാര്‍ഥിചോണ്ട്   ഞാന്‍ ഉറക്കതിലോട്ടു വഴുതി വീണൂ ...

കുറച്ചു കഴിഞ്ഞപ്പോള്‍ തലൈവര്‍ വീണ്ടും വന്നെന്നെ കുലുക്കി വിളിച്ചൂ... ഇതൊന്തോരപ്പാ എന്നാ ഭാവത്തില്‍ കണ്ണും തിരുമി എഴുനേറ്റ എന്നോട് തലൈവര്‍ ഇങ്ങനെ മൊഴിഞ്ഞൂ...

'ഇപ്പോള്‍ ഉന്നടെ പക്കം കാശുവന്തിരിക്കെ.... , നമുക്ക് പഴയ deal ക്ലോസ് പണ്ണലാം' എന്നും പറഞ്ഞോണ്ട്   ആശാന്‍ എന്റെ 50 രൂപ തിരിച്ചു തന്നു മറ്റവന്‍ തന്ന 100 രൂപ യും വാങ്ങീ പോയീ ...

ഞാന്‍ 50 രൂപയും നോക്കി നിര്‍നിമേഷനായി നിന്നൂ .